കോഴിക്കോട്: ട്രെയിനുകൾ നിർത്തുകയും കടന്നുപോകുകയും ചെയ്യുന്ന കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ്ഫോമിൽ 60 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടം അപകടഭീഷണിയാകുന്നു. ട്രാക്കിനോട് ചേർന്നുനിൽക്കുന്ന ഈ കെട്ടിടത്തിന്റെ പല ഭാഗങ്ങളും പൂർണമായി ജീർണിച്ചനിലയിലാണ്. കഴിഞ്ഞ ദിവസം കെട്ടിടത്തിന്റെ ഒരു ഭാഗം അടർന്നുവീണത് യാത്രക്കാർക്കിടയിലും ജീവനക്കാരിലും വലിയ ആശങ്ക ഉയർത്തിയിട്ടുണ്ട്. പ്ലാറ്റ്ഫോമിനും കെട്ടിടത്തിനുമിടയിലെ ഓവുചാലിലേക്കാണ് കോൺക്രീറ്റ് അവശിഷ്ടങ്ങൾ പതിച്ചത്. മംഗലാപുരം ഭാഗത്തേക്കുള്ള ട്രെയിനുകൾ ഉൾപ്പെടെ ഒട്ടേറെ സർവീസുകൾ കൈകാര്യം ചെയ്യുന്ന പ്ലാറ്റ്‌ഫോമാണിത്. കെട്ടിടഭാഗങ്ങൾ ട്രാക്കിലേക്കോ ആളുകൾ നിൽക്കുന്ന ഇടങ്ങളിലേക്കോ തകർന്നുവീണാൽ യാത്രക്കാരുടെയും റെയിൽവേ ഗതാഗതത്തിന്റെയും സുരക്ഷയെ അത് ഗുരുതരമായി ബാധിക്കും.
റെയിൽവേ ഭൂമി വാടകയ്‌ക്കെടുത്താണ് കെട്ടിട ഉടമ 2024 വരെ ഇവിടെ വിവിധ വ്യാപാര സ്ഥാപനങ്ങൾ നടത്തിയിരുന്നത്. മുൻപ് പ്ലംബിങ് സാധനങ്ങളുടെ കട ഉൾപ്പെടെ ഇവിടെ പ്രവർത്തിച്ചിരുന്നു. കെട്ടിടത്തിന്റെ അപകടനിലയിലായ ഭാഗങ്ങൾ പൊളിച്ചുനീക്കാൻ റെയിൽവേ പലതവണ ശ്രമിച്ചെങ്കിലും കെട്ടിടനടത്തിപ്പുകാർ കോടതിയെ സമീപിച്ച് സ്റ്റേ ഓർഡർ വാങ്ങിയതാണ് നടപടികൾ വൈകാൻ കാരണമായത്. കെട്ടിടത്തിൽ അപകടകരമായി നിൽക്കുന്നതും പൊളിച്ചുനീക്കേണ്ടതുമായ ഭാഗങ്ങൾ റെയിൽവേ അധികൃതർ ഇതിനകം അടയാളപ്പെടുത്തിയിട്ടുണ്ട്.
കെട്ടിടത്തിനെതിരെയുള്ള സ്റ്റേ ഓർഡറിന്റെ കാലാവധി ഒക്ടോബർ ഏഴിനാണ് അവസാനിക്കുന്നത്. സ്റ്റേ കാലാവധി പൂർത്തിയാകുന്നതുവരെ കെട്ടിടത്തിന്റെ മറ്റ് ഭാഗങ്ങൾ വീണ്ടും അടർന്നുവീഴുമോ എന്ന ഭീതിയിലാണ് ഇവിടെയെത്തുന്ന യാത്രക്കാരും റെയിൽവേ ജീവനക്കാരും. സ്റ്റേ കാലാവധി കഴിഞ്ഞാലുടൻ റെയിൽവേയുടെ പരിധിയിലുള്ള ഭാഗങ്ങൾ പൂർണമായും പൊളിച്ചുനീക്കുമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. ഒരു മാസം മുൻപ് റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് റൂം തകർന്നുവീണ സംഭവവും ഇതോടൊപ്പം ആശങ്ക വർധിപ്പിക്കുന്നുണ്ട്. അന്നും പൊളിച്ചുനീക്കാനുള്ള നടപടികൾ നീണ്ടുപോയതിനെ തുടർന്നായിരുന്നു കെട്ടിടം തകർന്നത്. സമാനമായ സാഹചര്യം നാലാം പ്ലാറ്റ്ഫോമിലെ ഈ പഴയ കെട്ടിടത്തിലും ആവർത്തിക്കുമോയെന്ന ആശങ്കയിലാണ് എല്ലാവരും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































