തിരുവനന്തപുരം: മന്ത്രി മുഹമ്മദ് റിയാസിനെതിരെ മൊഴി നൽകാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതായി സുഹൃത്തായ ഹസ്സൻ വാരിസ് ആരോപിച്ചു. ഇ.ഡിക്ക് നൽകിയ മൊഴി പിൻവലിക്കാനായി വാരിസ് സത്യവാങ്മൂലം നൽകി. റെയ്ഡിനിടെ മകളെ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് തെറ്റായ മൊഴി ഒപ്പിട്ടു നൽകേണ്ടി വന്നതെന്ന് അദ്ദേഹം സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. റിയാസിന്റെ കള്ളപ്പണം വിദേശത്തേക്ക് കടത്താൻ വാരിസ് ഇടനിലക്കാരനായെന്നായിരുന്നു ഇ.ഡിയുടെ കണ്ടെത്തൽ.
എന്നാൽ, പണം കൈമാറിയതിന് കൃത്യമായ തെളിവുകളുണ്ടെന്ന് ഇ.ഡി വൃത്തങ്ങൾ വിശദീകരിക്കുന്നു. കോടതിയിൽ കേസ് വരുമ്പോൾ രക്ഷപ്പെടാനായി മൊഴി നൽകിയവർ ഇത്തരം സത്യവാങ്മൂലങ്ങൾ നൽകാറുണ്ടെന്നാണ് ഇ.ഡിയുടെ നിലപാട്. വാരിസ് നൽകിയ കത്ത് കോടതിയിൽ ഹാജരാക്കുമെന്നും മൊഴി പിൻവലിക്കുന്ന കാര്യത്തിൽ കോടതിയായിരിക്കും തീരുമാനമെടുക്കുകയെന്നും അധികൃതർ അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































