ബാലുശ്ശേരി: ബാലുശ്ശേരിയിൽ ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയുടെ സ്വർണമാല കവർന്ന കേസിൽ തലയാട് സ്വദേശി ടി.എച്ച്. സഹൽ (28) കൽപ്പറ്റയിൽ വെച്ച് പോലീസിന്റെ പിടിയിലായി. വയനാട്ടിലെ സ്വകാര്യ റിസോർട്ടിലെ ജീവനക്കാരനായ ഇയാളെ ബാലുശ്ശേരി ഇൻസ്പെക്ടർ പി. റഫീഖ്, എസ്.ഐ. അനുഷ ഗോപിനാഥ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചൊവ്വാഴ്ച രാത്രി കസ്റ്റഡിയിലെടുത്തത്. ബാലുശ്ശേരി, താമരശ്ശേരി സ്റ്റേഷനുകളിൽ മുൻപും ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്.
കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് സന്ധ്യാ തിയ്യേറ്ററിന് പിറകിലെ കാറ്റലിസ്റ്റ് കോളേജ് ഇടവഴിയിൽ വെച്ചായിരുന്നു സംഭവം. സ്വകാര്യ സ്ഥാപന ജീവനക്കാരിയായ രാജഗിരി സ്വദേശി അനുശ്രീ ബസ് സ്റ്റാൻഡിലേക്ക് നടന്നുപോകുമ്പോൾ പിന്നാലെയെത്തിയ പ്രതി കഴുത്തിലെ രണ്ടു പവന്റെ സ്വർണമാല പിടിച്ചുപറിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. കോടതിയിൽ ഹാജരാക്കി പോലീസ് കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ വ്യാഴാഴ്ച സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































.jpg)
