കോഴിക്കോട്: സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം സിപിഐഎം സെമിനാറിൽ നടത്തിയ പ്രസംഗം ഗൗരവപൂർവം പരിശോധിക്കുമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അറിയിച്ചു. നേതാക്കളുടെ പരസ്യ പ്രസ്താവനകൾ മുശാവറ ഗൗരവമായി ചർച്ചചെയ്യും. സംഘടനാ നേതാക്കളും പോഷകഘടക ഭാരവാഹികളും പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.
സമസ്തയുടെ നിലപാടുകൾ മുശാവറ യോഗം ചേർന്ന് തീരുമാനിച്ച ശേഷം ഉത്തരവാദപ്പെട്ടവർ വിശദീകരിക്കുമെന്നും പ്രസ്താവനകൾ സമസ്തയുടെ ഔദ്യോഗിക നയമല്ലെന്നും തങ്ങൾ വ്യക്തമാക്കി. വഖഫ് ബോർഡിൽനിന്ന് തന്നെയും കെ.എസ്. ഹംസയെയും പുറത്താക്കാൻ സർക്കാർ ശ്രമിച്ചുവെന്നും ആർഎസ്എസിനൊപ്പം നിൽക്കേണ്ട അവസ്ഥയുണ്ടായെന്നും ഉമർ ഫൈസി ആരോപിച്ചിരുന്നു. സി.പി.ഐ.എം. സംഘടിപ്പിച്ച സെമിനാറിലായിരുന്നു പരാമർശം.
അതേസമയം, വടകര മാടാക്കര പള്ളിയിലുണ്ടായ തർക്കത്തിൽ പൊലീസിനെ പിന്തുണച്ച് മഹല്ല് കമ്മിറ്റി രംഗത്തെത്തി. പൊലീസിന്റെ കൃത്യമായ ഇടപെടലാണ് വലിയ സംഘർഷം ഒഴിവാക്കിയതെന്നും പോലീസുകാരെ സ്ഥലം മാറ്റിയ നടപടി ശരിയല്ലെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു. പള്ളിക്കകത്ത് പോലീസ് പ്രവേശിച്ചതിനെ വിമർശിച്ച ലീഗും സിപിഐഎമ്മും യാഥാർഥ്യം മനസ്സിലാക്കിയിട്ടില്ലെന്നും മഹല്ല് ഭാരവാഹികൾ പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































.jpg)
