പേരാമ്പ്ര: കുറ്റ്യാടി-കോഴിക്കോട് സംസ്ഥാന പാതയിൽ പേരാമ്പ്ര-ചെമ്പ്ര റോഡ് കവലയ്ക്ക് സമീപം റോഡ് പൂർണമായി തകർന്ന് കൂറ്റൻ കുഴികൾ രൂപപ്പെട്ടിട്ടും പുനരുദ്ധാരണ നടപടികൾ വൈകുന്നു. അടുത്തിടെ കലുങ്ക് നിർമാണം നടന്ന ഈ ഭാഗത്ത് മാസങ്ങളോളം ടാറിങ് നടക്കാതിരുന്നത് വലിയ യാത്രാദുരിതം സൃഷ്ടിച്ചിരുന്നു. നിർമാണം കഴിഞ്ഞ് ഒരു വർഷം പൂർത്തിയാകുമ്പോഴേക്കും വീണ്ടും റോഡ് തകർന്ന് പൂർവസ്ഥിതിയിലായിരിക്കുകയാണ്.
സമീപത്തെ കുന്നിൻ പ്രദേശത്തുനിന്ന് മഴവെള്ളം കുത്തിയൊലിച്ചെത്തുന്നതാണ് റോഡ് വേഗത്തിൽ തകരാൻ കാരണം. മഴ പെയ്യുമ്പോൾ കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ആഴമറിയാതെ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവാണ്. പേരാമ്പ്ര ടൗണിലെ തിരക്കേറിയ സമയങ്ങളിൽ വലിയ ഗതാഗതക്കുരുക്കിനും ഈ തകർച്ച കാരണമാകുന്നു.
കൂടാതെ, കല്ലോട് പേരാമ്പ്ര ബൈപ്പാസ് കവലയ്ക്ക് സമീപം അടുത്തിടെ അറ്റകുറ്റപ്പണി നടത്തി നിരപ്പില്ലാതെ കോൺക്രീറ്റ് ചെയ്ത ഭാഗവും വാഹനയാത്രികർക്ക് വലിയ ഭീഷണിയുയർത്തുന്നുണ്ട്. എത്രയും വേഗം പാത ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെയും യാത്രക്കാരുടെയും ആവശ്യം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































.jpg)
