കൊച്ചി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ജാമ്യാപേക്ഷ ഉടൻ പരിഗണിക്കണമെന്ന ആവശ്യവുമായി പ്രതികൾ സുപ്രീം കോടതിയെ സമീപിച്ചു. എന്നാൽ പ്രതികളുടെ ജാമ്യാപേക്ഷയിൽ മറുപടി നൽകുന്നതിനായി കെ.കെ. രമ എം.എൽ.എയുടെ അഭിഭാഷകൻ കോടതിയിൽ കൂടുതൽ സമയം ആവശ്യപ്പെട്ടു. ഹർജികൾ മൂന്നാഴ്ചയ്ക്ക് ശേഷം സുപ്രീം കോടതി വീണ്ടും പരിഗണിക്കും. കേസിൽ സംസ്ഥാന സർക്കാരും തങ്ങളുടെ നിലപാട് വ്യക്തമാക്കിക്കൊണ്ട് മറുപടി നൽകും.
നേരത്തെ പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് മുൻ സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. എന്നാൽ പ്രതികൾക്ക് തുടർച്ചയായി പരോൾ അനുവദിക്കുന്നത് വിവാദമാവുകയും നിയമസഭയിലടക്കം പ്രതിപക്ഷം വിഷയമാക്കുകയും ചെയ്തിരുന്നു. പ്രതികൾക്ക് ജാമ്യം നൽകുന്നത് അപകടകരമാണെന്ന് ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമയും കോടതിയെ അറിയിച്ചിട്ടുണ്ട്. 2012 മേയ് നാലിനാണ് ആർ.എം.പി. നേതാവായിരുന്ന ടി.പി. ചന്ദ്രശേഖരൻ വടകര വള്ളിക്കാട്ടുവെച്ച് കൊലചെയ്യപ്പെട്ടത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
























































.jpg)