ന്യൂഡൽഹി: മലബാറിലെ ധാതു അവകാശവും റോയൽറ്റിയും സംബന്ധിച്ച തർക്കത്തിൽ കേരള സർക്കാരിന് സുപ്രീം കോടതിയിൽ നിന്ന് ആശ്വാസ ഉത്തരവ്. 2021-ലെ കേരള ധാതു ഏറ്റെടുക്കൽ നിയമം റദ്ദാക്കിക്കൊണ്ടും, ക്വാറി ഉടമകളിൽ നിന്ന് പിരിച്ചെടുത്ത റോയൽറ്റി തുക തിരിച്ചുകൊടുക്കണമെന്നുമുള്ള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട സുപ്രീം കോടതി ബെഞ്ച് സ്റ്റേ ചെയ്തു. ഹൈക്കോടതി ഉത്തരവ് നിലനിന്നാൽ സർക്കാരിന് ആയിരക്കണക്കിന് കോടി രൂപയുടെ നഷ്ടം സംഭവിക്കുമെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകർ കോടതിയെ അറിയിച്ചു.
ധാതു ഏറ്റെടുക്കലിനെ സാധാരണ ഭൂമിയേറ്റെടുക്കലുമായി താരതമ്യം ചെയ്യാനാകില്ലെന്നും ഭരണഘടനയുടെ 39 (b) വകുപ്പ് പ്രകാരമുള്ള പ്രത്യേക പരിഗണന ധാതുക്കൾക്കുണ്ടെന്നും സർക്കാർ കോടതിയിൽ വാദിച്ചു. അതേസമയം, നിയമം നിലനിർത്തണമെങ്കിൽ നഷ്ടപരിഹാരത്തിനുള്ള വകുപ്പുകൾ പുതുതായി ചേർക്കേണ്ടി വരുമെന്നും ഭരണഘടനയുടെ ഒൻപതാം ഷെഡ്യൂളിൽ ഉൾപ്പെടുത്തേണ്ടി വരുമെന്നും സുപ്രീം കോടതി വാക്കാൽ നിരീക്ഷിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
























































.jpg)