കൊച്ചി: ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണായക വിധിയുമായി കേരള ഹൈക്കോടതി. 1869-ലെ ക്രിസ്ത്യൻ വിവാഹമോചന നിയമത്തിലെ വ്യവസ്ഥകളിൽ വ്യക്തത വരുത്തിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ഇനിമുതൽ വിവാഹം നടന്ന സ്ഥലത്തോ ഭർത്താവിന്റെ താലൂക്കിലോ മാത്രമായി ഹർജി നൽകേണ്ടതില്ലെന്നും, ഭാര്യ നിലവിൽ താമസിക്കുന്ന സ്ഥലത്തെ കുടുംബകോടതിയിലും വിവാഹമോചന ഹർജി സമർപ്പിക്കാമെന്നും കോടതി വ്യക്തമാക്കി.
ഭാര്യയുടെ താമസം എവിടെയാണോ അവിടുത്തെ കുടുംബകോടതിക്ക് കേസ് പരിഗണിക്കാൻ പൂർണ്ണ അധികാരമുണ്ടെന്ന് നിരീക്ഷിച്ച കോടതി, ക്രിസ്ത്യൻ സ്ത്രീകൾക്ക് ഈ അവകാശം നിഷേധിക്കുന്നത് വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി. ഹിന്ദു വിവാഹ നിയമത്തിലും സ്പെഷ്യൽ മാര്യേജ് ആക്ടിലുമുള്ള ഈ ആനുകൂല്യം ക്രിസ്ത്യൻ സ്ത്രീകൾക്കും ഒരുപോലെ ബാധകമാണെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. വയനാട് സ്വദേശിനി നൽകിയ അപ്പീൽ പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന വിധി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































