കോഴിക്കോട്: പ്രസവത്തിനിടെ നവജാതശിശുവിന്റെ കയ്യൊടിഞ്ഞ സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ ചികിത്സാപ്പിഴവ് ആരോപണവുമായി കുടുംബം. മേപ്പയ്യൂർ സ്വദേശികളായ രാഹുൽ-രാഖി ദമ്പതികളുടെ കുഞ്ഞിന്റെ കൈയ്ക്കാണ് പ്രസവത്തിനിടെ പരിക്കേറ്റത്. കുട്ടിയുടെ തുടർചികിത്സ നൽകുന്നതിലും ഗുരുതര വീഴ്ചയുണ്ടായതായി ബന്ധുക്കൾ ആരോപിക്കുന്നു.
ഈ മാസം ആറിനായിരുന്നു രാഖിയുടെ പ്രസവം നടന്നത്. കുഞ്ഞിന്റെ ഇടതുകൈയുടെ തോളിന് പരിക്കേറ്റതിനെ തുടർന്ന് എൽ.ഐ.സി.യു.വിൽ (NICU) പ്രവേശിപ്പിക്കുകയായിരുന്നു. ഓർത്തോ വിഭാഗം ഡോക്ടർ കുഞ്ഞിന്റെ കൈക്ക് ബാൻഡേജ് ചുറ്റി, രണ്ടു ദിവസത്തിന് ശേഷം വീണ്ടും പരിശോധിക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് പരിശോധനയ്‌ക്ക് ഡോക്ടർ എത്തിയില്ലെന്ന് കുടുംബം പറയുന്നു. എന്നാൽ വിഷയത്തിൽ തങ്ങളുടെ ഭാഗത്തുനിന്ന് വീഴ്ചയൊന്നും ഉണ്ടായിട്ടില്ലെന്നാണ് മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ വിശദീകരണം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































