കൊച്ചി: തെരുവുനായ ആക്രമണത്തില്‍ പൗരന്മാര്‍ക്ക് പരിക്കേറ്റാല്‍ അതിന്റെ നഷ്ടപരിഹാരം നല്‍കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിയമപരമായ ബാധ്യതയുണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കൃത്യമായ പരാതികൾ ഒന്നും ലഭിച്ചില്ലെന്ന കാരണം നിരത്തി തങ്ങളുടെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയാൻ പഞ്ചായത്തുകൾക്ക് കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിനായി നിയമപരമായി സ്വീകരിക്കേണ്ട നിർബന്ധിത നടപടികൾ നടപ്പിലാക്കിയില്ലെങ്കിൽ അത് തദ്ദേശസ്ഥാപനങ്ങളുടെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയായി കണക്കാക്കുമെന്നും, ഫണ്ടിന്റെ കുറവ് ചൂണ്ടിക്കാട്ടി ഇത്തരം ബാധ്യതകളിൽ നിന്ന് ഒളിച്ചോടാൻ ആകില്ലെന്നും കോടതി ഓർമ്മിപ്പിച്ചു.
ഗ്രാമപഞ്ചായത്തുകൾ തങ്ങളുടെ നിയമപരമായ കടമ നിർവഹിക്കുന്നതിൽ പരാജയപ്പെട്ടാൽ ടോർട്ട് നിയമപ്രകാരം (Law of Torts) ഇരകൾക്ക് നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥരാണെന്ന് കോടതി നിരീക്ഷിച്ചു. പൊതുനിരത്തുകൾ യാതൊരു ഭയവുമില്ലാതെ സുരക്ഷിതമായി ഉപയോഗിക്കാനുള്ള അവകാശം രാജ്യത്തെ ഓരോ പൗരനുമുണ്ട്. അതുകൊണ്ടുതന്നെ തെരുവുനായ ആക്രമണങ്ങൾ പൂർണ്ണമായും ഒഴിവാക്കാനുള്ള നിയമപരമായ വലിയൊരു കടമ തദ്ദേശസ്ഥാപനങ്ങൾക്കുണ്ടെന്നും ഹൈക്കോടതി വിധിയിൽ വ്യക്തമാക്കി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














































