കോഴിക്കോട്: സോഷ്യൽ മീഡിയയിലെ വ്യാജ എഐ വീഡിയോയും വ്യാജ ട്രേഡിംഗ് ആപ്ലിക്കേഷനും വഴി വടകര സ്വദേശിയായ വയോധികന് 1.37 കോടി രൂപ നഷ്ടമായി. സൈബർ തട്ടിപ്പിനിരയായ വയോധികൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ പോലീസ് ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) വീഡിയോയ്ക്ക് താഴെ നൽകിയിരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തതോടെയാണ് വയോധികൻ തട്ടിപ്പുകാരുടെ വലയിലാകുന്നത്. ലിങ്കിൽ പ്രവേശിച്ച ഉടൻ തന്നെ ഇദ്ദേഹത്തിന്റെ മൊബൈൽ ഫോൺ ഹാക്കർമാരുടെ പൂർണ്ണ നിയന്ത്രണത്തിലാവുകയായിരുന്നു. തുടർന്ന് തട്ടിപ്പുകാർ നൽകിയ നിർദേശങ്ങൾ അനുസരിച്ച് ഉയർന്ന ലാഭം വാഗ്ദാനം ചെയ്യുന്ന ഒരു വ്യാജ ഓൺലൈൻ ട്രേഡിംഗ് ആപ്ലിക്കേഷൻ ഇദ്ദേഹം ഫോണിൽ ഇൻസ്റ്റാൾ ചെയ്തു.
ഈ വ്യാജ ആപ്പിലൂടെ വലിയ ലാഭം പ്രതീക്ഷിച്ച വയോധികൻ പല തവണകളായി ആകെ 1.37 കോടി രൂപ നിക്ഷേപിക്കുകയായിരുന്നു. എന്നാൽ പിന്നീട് നിക്ഷേപിച്ച പണമോ ലാഭവിഹിതമോ തിരികെ ലഭിക്കില്ലെന്ന് പൂർണ്ണമായി ബോധ്യപ്പെട്ടതോടെയാണ് താൻ വഞ്ചിക്കപ്പെട്ട വിവരം ഇദ്ദേഹം തിരിച്ചറിയുന്നത്. തുടർന്ന് വയോധികൻ സൈബർ പോലീസിനെ സമീപിച്ച് പരാതി നൽകുകയായിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































