കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ബലക്ഷയമുള്ള എല്ലാ പഴയ കെട്ടിടങ്ങളും അടിയന്തരമായി പൊളിച്ചുനീക്കാൻ പാലക്കാട് ഡിവിഷൻ റെയിൽവേ മാനേജർ (ഡി.ആർ.എം.) മധുകർ റാവൂട്ട് കർശന നിർദേശം നൽകി. വ്യാഴാഴ്‌ച ഉച്ചകഴിഞ്ഞ് സ്റ്റേഷനിലെത്തി നേരിട്ട് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് അദ്ദേഹം ഈ ഉത്തരവിട്ടത്. സ്റ്റേഷൻ വികസനവുമായി ബന്ധപ്പെട്ട പൈലിങ് ജോലികൾക്കിടെയുണ്ടായ പ്രകമ്പനം മൂലം ഇവിടെയുള്ള ടവറുകൾക്കും കെട്ടിടങ്ങൾക്കും ബലക്ഷയം സംഭവിച്ചതായി റെയിൽവേ ഉദ്യോഗസ്ഥർ മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ, ക്ലോക്ക് ടവർ തകർന്നതുപോലെയുള്ള അപകടസാധ്യതകൾ ഇനി ആവർത്തിക്കരുതെന്ന് ഡി.ആർ.എം. ഉദ്യോഗസ്ഥർക്ക് ശക്തമായ മുന്നറിയിപ്പ് നൽകി.
ആദ്യഘട്ടത്തിൽ രണ്ട്, മൂന്ന് പ്ലാറ്റ്‌ഫോമുകളിലെ കെട്ടിടങ്ങളായിരിക്കും പൊളിച്ചുനീക്കുക. നിലവിൽ സ്റ്റേഷനിലെ ടവറുകൾ പൊളിക്കുന്ന ജോലികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നുണ്ട്. ജനപ്രതിനിധികളെയോ മാധ്യമങ്ങളെയോ അറിയിക്കാതെ അതീവ രഹസ്യമായായിരുന്നു ഡി.ആർ.എമ്മിന്റെ ഈ സന്ദർശനം. സീനിയർ ഡിവിഷണൽ മാനേജർമാരായ മുഹമ്മദ് ഇസ്ലാം, അഭിഷേക് വർമ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. സന്ദർശനവേളയിൽ സ്റ്റേഷൻ മാനേജർ സി.കെ. ഹരീഷ്, ട്രാഫിക് ഇൻസ്പെക്‌ടർ വി. അജിത്ത്, ചീഫ് കൊമേഴ്സ്യൽ ഇൻസ്പെക്‌ടർ എൻ. വിനോദൻ എന്നിവർ ചേർന്ന് സ്റ്റേഷനിലെ നിലവിലെ സ്ഥിതിഗതികൾ ഡി.ആർ.എമ്മിന് വിശദീകരിച്ചു നൽകി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































