വയനാട് മണ്ണിടിച്ചിൽ ദുരന്തം: ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണസംഖ്യ നാലായി

വയനാട് മണ്ണിടിച്ചിൽ ദുരന്തം: ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണസംഖ്യ നാലായി
വയനാട് മണ്ണിടിച്ചിൽ ദുരന്തം: ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണസംഖ്യ നാലായി
Share  
എഴുത്ത്

News desk

2026 Jul 09, 09:56 AM
kkn
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കൽപ്പറ്റ: വയനാട് കള്ളാടിയിലുണ്ടായ കനത്ത മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായവർക്കായുള്ള തിരച്ചിലിനിടെ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി ഉയർന്നു. ദുരന്തത്തിൽ കാണാതായ അഞ്ച് തൊഴിലാളികളിൽ ഒരാളുടെ മൃതദേഹമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ഇനി കണ്ടെത്താനുള്ള നാല് പേർക്കായി എൻ.ഡി.ആർ.എഫ്., സിവിൽ ഡിഫൻസ്, പൊലീസ്, ഫയർഫോഴ്സ് എന്നിവരുടെ നേതൃത്വത്തിൽ സോൺ മൂന്നിൽ തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. എന്നാൽ മലയോര മേഖലയിൽ കനത്ത മഴ തുടരുന്നതും പുഴകളിൽ ഒഴുക്ക് വർധിച്ചതും രക്ഷാപ്രവർത്തനത്തിന് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. വലിയ തോതിൽ മണ്ണ് നീക്കം ചെയ്യുമ്പോഴും കനത്ത മഴയിൽ വീണ്ടും മണ്ണൊലിച്ചിറങ്ങുന്നത് തിരച്ചിൽ ദുഷ്കരമാക്കുകയാണ്.


​കമ്പനിയിൽ ജോലി ചെയ്തിരുന്ന അഞ്ച് പേർ തന്നെയാണ് മണ്ണിനടിയിൽപ്പെട്ടതെന്ന് കളക്ടർ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, കൂടുതൽ ആളുകൾ അപകടത്തിൽപ്പെട്ടിട്ടുണ്ടാകാമെന്നാണ് നാട്ടുകാർ സംശയിക്കുന്നത്. ദുരന്തസ്ഥലത്ത് ഡ്രോണുകളും കെഡാവർ നായ്ക്കളും ഉപയോഗിച്ച് നടത്തിയ പരിശോധനയിലും കാണാതായവരെ കൃത്യമായി സ്പോട്ട് ചെയ്യാൻ സാധിക്കാത്തത് രക്ഷാപ്രവർത്തകരെ കുഴക്കുന്നുണ്ട്. നിലവിൽ മീനാക്ഷി പാലത്തിലെയും മേപ്പാടി-ചൂരൽമല റോഡിലെയും മണ്ണ് നീക്കം ചെയ്തിട്ടുണ്ട്. മന്ത്രിമാരായ ടി. സിദ്ദിഖ്, എ.പി. അനിൽകുമാർ എന്നിവർ സ്ഥലത്ത് ക്യാമ്പ് ചെയ്താണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പൊതുമരാമത്ത് മന്ത്രിയും പ്രതിപക്ഷ നേതാവും ഇന്ന് ദുരന്തഭൂമി സന്ദർശിക്കും.


​മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ ശാസ്ത്രീയമായ പരിശോധനകൾ ഉൾപ്പെടെ വേഗത്തിലാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ദുരന്തത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ച സർക്കാർ, മേഖലയിലെ തുരങ്കപാത നിർമാണത്തിന്റെ ഭാവി കാര്യങ്ങളിലും ഉടൻ തീരുമാനമെടുക്കും. അതേസമയം, വയനാടിലുണ്ടായത് മനുഷ്യനിർമിത ദുരന്തമാണെന്ന സർക്കാരിന്റെ വാദത്തെ പ്രതിപക്ഷം തള്ളി. മണ്ണ് കൂട്ടിയിട്ടത് മാറ്റാൻ സർക്കാർ സമയബന്ധിതമായി നടപടി സ്വീകരിച്ചില്ലെന്നും ഇതൊരു പ്രകൃതിദുരന്തം തന്നെയാണെന്നും പ്രതിപക്ഷം ആരോപിച്ചു. കനത്ത മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

MANNAN
MN
ayur
ayur
ayur
ayur
NIS
lr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N