ആലപ്പുഴ: ഓൺലൈൻ ഭക്ഷണ വിതരണക്കാരായ സ്വിഗ്ഗി, സൊമാറ്റോ ജീവനക്കാരുടെ മറവിൽ നടക്കുന്ന ലഹരിവില്പനയ്‌ക്കെതിരെ കർശന മുന്നറിയിപ്പുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 'ഓപ്പറേഷൻ തൂഫാൻ' ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ആലപ്പുഴയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷണ വിതരണത്തിന്റെ മറവിൽ ചിലർ ലഹരിവില്പന നടത്തുന്നതായി പൊലീസിന് വ്യക്തമായ പരാതി ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി."ഓൺലൈൻ ഫുഡ് ഡെലിവറി ജീവനക്കാർക്ക് ഞാൻ കർശനമായ മുന്നറിയിപ്പ് നൽകുകയാണ്. ഈ പരിപാടി നിങ്ങൾ അടിയന്തരമായി നിർത്തണം. ഇത് തുടർന്നാൽ നിങ്ങളെ പിടികൂടുകയും വളരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും," എന്ന് അദ്ദേഹം പ്രസംഗത്തിൽ വ്യക്തമാക്കി.
ലഹരിക്കടത്തിനായി ആംബുലൻസുകൾ വരെ ദുരുപയോഗം ചെയ്യുന്നതായി പരാതി ഉയർന്നിട്ടുണ്ടെന്നും, അതിനാൽ ഇനി മുതൽ ആംബുലൻസുകളെയും കർശനമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അദ്ദേഹം അറിയിച്ചു. 'ഓപ്പറേഷൻ തൂഫാൻ' വഴി രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും, രാഷ്ട്രീയക്കാരടക്കം ആരുടെയും ശുപാർശകൾ ഇതിൽ സ്വീകരിക്കരുതെന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ ലഹരി വിപത്തിനെതിരെ ജനങ്ങൾ ഒന്നടങ്കം ഒത്തുചേർന്ന് 'തൂഫാൻ വാരിയേഴ്സ്' (Toofan Warriors) ആയി മാറണമെന്നും റെയ്ഡുകളിലടക്കം ജനപങ്കാളിത്തം ഉണ്ടാകുന്നത് സ്വാഗതാർഹമാണെന്നും രമേശ് ചെന്നിത്തല പ്രസംഗത്തിൽ ആഹ്വാനം ചെയ്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















