തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ ധനമന്ത്രിയെന്ന നിലയിൽ തന്റെ ആദ്യ പുതുക്കിയ സംസ്ഥാന ബജറ്റ് (2026-2027) നിയമസഭയിൽ അവതരിപ്പിച്ചു. 2026 ജനുവരിയിൽ മുൻ സർക്കാർ അവതരിപ്പിച്ച ബജറ്റിലെ തെറ്റായ കണക്കുകൾ കാരണം സംസ്ഥാനത്തിന്റെ പ്രതീക്ഷിത വരുമാനത്തിൽ 20,500 കോടി രൂപയുടെ കുറവുണ്ടായതായി മുഖ്യമന്ത്രി വ്യക്തമാക്കി. ജനക്ഷേമത്തിനും വികസനത്തിനും ഊന്നൽ നൽകുന്ന നിരവധി ജനപ്രിയ പ്രഖ്യാപനങ്ങളാണ് പുതുക്കിയ ബജറ്റിലുള്ളത്.
സാമ്പത്തികവും വികസനവും
2026-27 വർഷത്തെ പദ്ധതി അടങ്കൽ തുക 35,750 കോടി രൂപയിൽ നിന്നും 30,370 കോടി രൂപയായി പുതുക്കി നിശ്ചയിച്ചു.
തദ്ദേശ സ്ഥാപനങ്ങൾക്കുള്ള വികസന ഫണ്ട് പദ്ധതി വിഹിതത്തിന്റെ 28.5 ശതമാനമായി ഉയർത്തി.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളെ ബന്ധിപ്പിച്ച് 'സതേൺ കേരളാ ഇക്കണോമിക് കോറിഡോർ' സൃഷ്ടിക്കും.
നിക്ഷേപകർക്കായി 'ഇൻവെസ്റ്റ് കേരളം സെൽ' എന്ന ഏകജാലക സംവിധാനവും സ്പെഷ്യൽ ഇൻവെസ്റ്റ്‌മെന്റ് സോണുകളും നടപ്പാക്കും.
10,000 പുതിയ എം.എസ്.എം.ഇ. സംരംഭങ്ങൾക്കായി കേരള എം.എസ്.എം.ഇ. ഗ്രോത്ത് സ്‌കീം രൂപീകരിക്കും.
ആരോഗ്യവും സാമൂഹിക ക്ഷേമവും
എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപ വരെയുള്ള സൗജന്യ 'ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി' നടപ്പിലാക്കും.
മുൻ യു.ഡി.എഫ് സർക്കാരിന്റെ കാലത്തെ കാരുണ്യ ബെനവലന്റ് ഫണ്ട്, ശ്രുതിതരംഗം, താലോലം, ക്യാൻസർ സുരക്ഷ, ആശ്വാസകിരണം പദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കും.
ഗുരുതര രോഗബാധിതർക്കും സാമ്പത്തിക പരാധീനത അനുഭവിക്കുന്നവർക്കുമായി 'വൺ കേരള കരുതൽ മിഷൻ' പ്ലാറ്റ്‌ഫോം സ്ഥാപിക്കും.
ഹരിപ്പാട് പുതിയ മെഡിക്കൽ കോളേജ് സ്ഥാപിക്കും; തിരുവനന്തപുരത്തെ രണ്ടാം മെഡിക്കൽ കോളേജ് പ്രവർത്തനക്ഷമമാക്കും.
ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് ഇൻസുലിൻ പമ്പും ഗ്ലൂക്കോസ് മോണിറ്ററിംഗ് സെൻസറും നൽകും.
വിദ്യാഭ്യാസവും തൊഴിലും
ആഗോള തൊഴിൽ മാറ്റങ്ങൾ പഠിക്കാൻ 'ഗ്ലോബൽ ജോബ് വാച്ച് ടവർ' ആരംഭിക്കും.
ക്യാമ്പസുകളിലെ റാഗിങ് തടയാൻ 'Sidharthan Student Distress App', 'Sidharthan Anti Ragging & Student Welfare Act' എന്നിവ നടപ്പാക്കും.
വിദേശ വിദ്യാർത്ഥികളെ ആകർഷിക്കാൻ 'സെമസ്റ്റർ ഇൻ കേരള' പദ്ധതിയും ഉന്നത വിദ്യാഭ്യാസത്തിനായി 'കേരള നോളജ് വാലി'യും സ്ഥാപിക്കും.
വയനാട്ടിൽ ട്രൈബൽ സർവകലാശാലയും തദ്ദേശീയ വിജ്ഞാന മേഖലയും ആരംഭിക്കും.
കൃഷിയും തീരദേശവും
റബറിന്റെ താങ്ങുവില 200 രൂപയിൽ നിന്നും 250 രൂപയായി വർദ്ധിപ്പിച്ചു.
മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ സബ്‌സിഡി 75 രൂപയായി ഉയർത്തി; വനിതാ മത്സ്യ വ്യാപാരികൾക്ക് 'ഷീ സ്കൂട്ടറുകൾ' അനുവദിക്കും.
എല്ലാ തീരദേശവാസികൾക്കും പട്ടയം ലഭ്യമാക്കും.
വനിതാ കർഷക വികസനത്തിനായി 'കൃഷി സഖി' പദ്ധതി നടപ്പാക്കും.
മൂന്ന് വർഷത്തിനുള്ളിൽ പാലിന്റെ പ്രതിദിന ഉൽപാദനം ഒരു കോടി ലിറ്ററായി ഉയർത്തും.
പരിസ്ഥിതിയും ദുരന്തനിവാരണവും
2050-ഓടെ കേരളത്തെ പൂർണ്ണമായും കാർബൺ ന്യൂട്രൽ സംസ്ഥാനമാക്കും; ഗ്രീൻ ഹൈഡ്രജൻ ഹബ്ബുകൾ വികസിപ്പിക്കും.
ഉരുൾപൊട്ടലിൽ തകർന്ന വിലങ്ങാടിന്റെ പുനർനിർമ്മിതിക്കായി 'വിലങ്ങാട് പാക്കേജ്' പ്രഖ്യാപിച്ചു.
വയനാട്, കാസർഗോഡ്, ഇടുക്കി ജില്ലകൾക്കായുള്ള പ്രത്യേക പാക്കേജുകൾ ഊർജ്ജിതമാക്കും.
കല, സാംസ്‌കാരികം, കായികം
കോഴിക്കോട്ട് എം.ടി. വാസുദേവൻ നായരുടെ പേരിൽ കൾച്ചറൽ പാർക്ക് സ്ഥാപിക്കും.
കൊച്ചിയിൽ ജെ.സി. ഡാനിയേൽ ഇന്റർനാഷണൽ ഫിലിം സിറ്റി സ്ഥാപിക്കും; സിനിമയ്ക്ക് വ്യവസായ പദവി നൽകും.
മലബാറിൽ ലോകനിലവാരത്തിലുള്ള ഫുട്ബോൾ സ്റ്റേഡിയം നിർമ്മിക്കും.
തൃശ്ശൂരിൽ ജോൺസൺ മാസ്റ്ററുടെ പേരിൽ മ്യൂസിക് അക്കാദമിയും എറണാകുളത്ത് നടൻ സലിംകുമാറിന് സ്മാരകവും നിർമ്മിക്കും.
2036-ലെ ഒളിംപിക്‌സ് ലക്ഷ്യമിട്ട് കായികതാരങ്ങളെ വാർത്തെടുക്കാൻ 'വിഷൻ 2036' നടപ്പിലാക്കും.
മറ്റു പ്രധാന പ്രഖ്യാപനങ്ങൾ
സ്ത്രീ സുരക്ഷയ്ക്കായി 'മകൾക്കൊപ്പം' എന്ന പേരിൽ പുതിയ പദ്ധതി വരും.
ലഹരിവസ്തുക്കൾ തിരിച്ചറിയാൻ എല്ലാ എക്സൈസ് ഓഫീസുകളിലും ഡ്രഗ് ഡിറ്റക്ഷൻ കിറ്റുകൾ നൽകും; 'ഓപ്പറേഷൻ തൂഫാൻ' വ്യാപിപ്പിക്കും.
ഗ്രാമസഭകളിൽ ജനങ്ങൾക്ക് ഓൺലൈനായി പങ്കെടുക്കാനുള്ള സൗകര്യം ഏർപ്പെടുത്തും.
സഹകരണ മേഖലയിലെ വിശ്വാസ്യത വീണ്ടെടുക്കാൻ നിക്ഷേപ ഗ്യാരന്റി സ്‌കീമിൽ മാറ്റങ്ങൾ വരുത്തും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















