തിരുവനന്തപുരം: പടിഞ്ഞാറൻ കാറ്റ് ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്ത് കാലവർഷം വീണ്ടും കനക്കുന്നു. ഇതിന്റെ ഭാഗമായി ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ഏഴ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മധ്യകേരളത്തിലും വടക്കൻ മലബാർ ജില്ലകളിലും ശക്തമായ മഴയ്ക്കൊപ്പം ഉയർന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് പ്രവചനം. എന്നാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ നിലവിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടില്ല.
സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. പ്രത്യേകിച്ച് മലയോര, തീരദേശ മേഖലകളിൽ ഉള്ളവർ ജില്ലാ കളക്ടർമാരുടെ മുന്നറിയിപ്പുകൾ കർശനമായി പാലിക്കണം. മഴ ശക്തമായതോടെ തിരുവനന്തപുരം പേപ്പാറ ഡാമിന്റെ നാല് ഷട്ടറുകൾ പത്ത് സെന്റീമീറ്റർ വീതം (ആകെ 40 സെന്റീമീറ്റർ) ഉയർത്തിയ സാഹചര്യത്തിൽ ഡാമിന്റെ വൃഷ്ടിപ്രദേശത്തുള്ളവർ ജാഗ്രത പുലർത്തേണ്ടതുണ്ട്.
വരുന്ന ജൂൺ 21-ഓടെ സംസ്ഥാനത്ത് മഴ പെയ്ത്ത് കൂടുതൽ ശക്തമാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. അന്നേ ദിവസം വടക്കൻ കേരളത്തിലെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














