തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കടുത്ത തോൽവിക്ക് കാരണം ശക്തമായ ഭരണവിരുദ്ധ വികാരവും സ്ഥാനാർത്ഥി നിർണ്ണയത്തിലെ പാളിച്ചകളുമാണെന്ന് സി.പി.ഐ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്. ജനങ്ങൾക്കിടയിലുണ്ടായ ഭരണവിരുദ്ധ വികാരമാണ് വോട്ടുകൾ കൂട്ടത്തോടെ യു.ഡി.എഫിന് അനുകൂലമാക്കാൻ ഇടയാക്കിയതെന്നും പാർട്ടി വിലയിരുത്തുന്നു.
രാഷ്ട്രീയപരമായ കാരണങ്ങൾ പരാജയത്തിന്റെ ആക്കം കൂട്ടിയതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. സി.പി.ഐക്ക് ഏറെ സ്വാധീനമുള്ള ചടയമംഗലം, വൈക്കം, ചാത്തന്നൂർ, നാദാപുരം എന്നീ മണ്ഡലങ്ങളിൽ വലിയ തിരിച്ചടിയാണ് നേരിട്ടത്. വൈക്കത്ത് സി.കെ ആശയ്ക്ക് വീണ്ടും വിജയസാധ്യത ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടിന്റെ വിലയിരുത്തൽ.
അതേസമയം, ചാത്തന്നൂർ മണ്ഡലത്തിൽ സ്ഥാനാർത്ഥിക്ക് ജനങ്ങൾക്കിടയിൽ സ്വീകാര്യത കുറവായിരുന്നു എന്ന പാർട്ടി റിപ്പോർട്ടിലെ പരാമർശത്തെ മന്ത്രി ജെ. ചിഞ്ചുറാണി ശക്തമായി എതിർത്തു. കോഴിക്കോട് ജില്ലയിലെ നാദാപുരം മണ്ഡലത്തിൽ പരമ്പരാഗതമായി ലഭിച്ചിരുന്ന മതന്യൂനപക്ഷ വോട്ടുകൾ ഇത്തവണ പാർട്ടിക്കെതിരായി മാറിയെന്നും അവലോകന റിപ്പോർട്ടിൽ പ്രത്യേകം ചൂണ്ടിക്കാണിക്കുന്നുണ്ട്. തോൽവിയെക്കുറിച്ച് സംസ്ഥാന കൗൺസിലിൽ വിശദമായ ചർച്ചകൾ തുടരുകയാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














