ആലപ്പുഴയിലെ മർദ്ദനക്കേസ്: മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ ഉൾപ്പെടെ 5 സുരക്ഷാ ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

ആലപ്പുഴയിലെ മർദ്ദനക്കേസ്: മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ ഉൾപ്പെടെ 5 സുരക്ഷാ ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ
ആലപ്പുഴയിലെ മർദ്ദനക്കേസ്: മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ ഉൾപ്പെടെ 5 സുരക്ഷാ ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ
Share  
എഴുത്ത്

News desk

2026 May 26, 03:26 PM
SAMUDRA
NISH
mannan
mn
BOB
skoda

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ കെ.എസ്.യു - യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ അനിൽകുമാർ ഉൾപ്പെടെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു. ഗൺമാനെ കൂടാതെ പോലീസുകാരായ എസ്. സന്ദീപ്, അരുൺ, വിപിൻ, ഷൈജു എന്നിവർക്കെതിരെയാണ് നടപടി. ഇവർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്താനും ഡി.ജി.പി ഉടൻ പുറത്തിറക്കുന്ന ഉത്തരവിൽ തീരുമാനമായിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അതീവ ഗുരുതരമായ ചട്ടലംഘനമാണ് ഉണ്ടായതെന്നും ശക്തമായ വകുപ്പുതല നടപടി വേണമെന്നും പ്രത്യേക അന്വേഷണ സംഘം (SIT) ശുപാർശ ചെയ്തിരുന്നു.


​അതിനിടെ, ഗൺമാൻ അനിൽകുമാറും സുരക്ഷാ ഉദ്യോഗസ്ഥനായ എസ്. സന്ദീപും മുൻകൂർ ജാമ്യം തേടി ആലപ്പുഴ സെഷൻസ് കോടതിയെ സമീപിച്ചു. വി.ഐ.പി സുരക്ഷയുടെ ഭാഗമായുള്ള ഔദ്യോഗിക കൃത്യനിർവഹണം മാത്രമാണ് തങ്ങൾ നടത്തിയതെന്നും കേസിന് പിന്നിൽ രാഷ്ട്രീയ-വ്യക്തിപരമായ വിരോധമാണെന്നുമാണ് പ്രതികൾ ജാമ്യാപേക്ഷയിൽ വാദിക്കുന്നത്. ഇസഡ് പ്ലസ് (Z+) സുരക്ഷയുള്ള മുഖ്യമന്ത്രി സഞ്ചരിച്ച വാഹനത്തിന് നേരെ പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചടുക്കുകയും വാഹനത്തിൽ ഇടിക്കുകയും ചെയ്തപ്പോൾ, അദ്ദേഹത്തിന്റെ ജീവന് ഭീഷണിയുണ്ടായ സാഹചര്യത്തിലാണ് തങ്ങൾ ഇടപെട്ടതെന്നും ഇവർ ഹർജിയിൽ വ്യക്തമാക്കുന്നു.


​അതേസമയം, കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ എ.ഡി.ജി.പി എം.ആർ. അജിത് കുമാറും പ്രതിരോധത്തിലായിരിക്കുകയാണ്. ആലപ്പുഴയിലെ മർദ്ദനവുമായി ബന്ധപ്പെട്ട പോലീസ് റിപ്പോർട്ട് തിരുത്താൻ സമ്മർദ്ദം ചെലുത്തിയത് എ.ഡി.ജി.പിയാണെന്നും, അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ഓഫീസിലെ രണ്ട് ഗ്രേഡ് എസ്.ഐമാർ കേസ് ഡയറിയും കേസ് അവസാനിപ്പിക്കാനുള്ള റിപ്പോർട്ടും നേരിട്ട് തിരുത്തിയെന്നും അന്വേഷണ ഉദ്യോഗസ്ഥർ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ, ഈ ഉത്തരവാദിത്തം ഓഫീസ് ജീവനക്കാരുടെ തലയിൽ കെട്ടിവെച്ചുകൊണ്ട് താൻ രേഖകൾ തിരുത്തിയിട്ടില്ലെന്നും ജീവനക്കാർ ഇടപെട്ടത് തന്റെ നിർദ്ദേശപ്രകാരമല്ലെന്നുമാണ് എ.ഡി.ജി.പി അജിത് കുമാർ ഉന്നത ഉദ്യോഗസ്ഥർക്ക് നൽകിയ അനൗദ്യോഗിക വിശദീകരണം.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m
B
b
s