വിസക്കും ടിക്കറ്റിനുമായി 4,70,000 രൂപ കൈപ്പറ്റി, ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തനം; സെക്സ് റാക്കറ്റ് കേസിൽ റിമാൻഡ് റിപ്പോർട്ട് വിവരങ്ങൾ പുറത്ത്

വിസക്കും ടിക്കറ്റിനുമായി 4,70,000 രൂപ കൈപ്പറ്റി, ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തനം; സെക്സ് റാക്കറ്റ് കേസിൽ റിമാൻഡ് റിപ്പോർട്ട് വിവരങ്ങൾ പുറത്ത്
വിസക്കും ടിക്കറ്റിനുമായി 4,70,000 രൂപ കൈപ്പറ്റി, ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തനം; സെക്സ് റാക്കറ്റ് കേസിൽ റിമാൻഡ് റിപ്പോർട്ട് വിവരങ്ങൾ പുറത്ത്
Share  
എഴുത്ത്

News desk

2026 May 22, 08:26 PM
SAMUDRA
NISH
mannan
mn
BOB
skoda

കൊച്ചി: മോഡലിങ്ങിൻറെ മറവിലെ വിദേശ സെക്സ് റാക്കറ്റ് കേസിൽ മുഖ്യപ്രതി ബിലാലിൻറെ റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. യുവതികളെ അയച്ചത് ദുബായിലെ എലൈസ ഈവൻറ് എന്ന സ്ഥാപനത്തിലേക്കാണെന്നും ഒന്നാം പ്രതി സിന്ധുവിൻറെ ഉടമസ്ഥതയിലാണ് സ്ഥാപനം, ഇരകളിൽ നിന്ന് വിസക്കും ടിക്കറ്റിനുമായി 4,70000 രൂപ സിന്ധു കൈപറ്റിയിട്ടുണ്ട്. സെക്സ് റാക്കറ്റ് പ്രവർത്തിച്ചത് പൂർണമായും ദുബായ് കേന്ദ്രീകരിച്ചാണ്, ബിലാൽ നിരവധി യുവതികളെ ദുബായിലേക്ക് അയച്ചിട്ടുണ്ട്, ബിലാലിൻറെ പേരിൽ നിരവധി ബാങ്ക് അക്കൗണ്ടുകളും സിമ്മുകളുമുണ്ടെന്നുമാണ് റിമാൻറ് റിപ്പോർട്ടിലെ വിവരങ്ങൾ. കേസിൽ ഇനി അറസ്റ്റിലാവാനുള്ളത് ദുബായിലുള്ള ഷംനയും റഹ്മത്തുമാണ്. ബിലാലിൻറെ സാമ്പത്തികമുപയോഗിച്ച് ഇരകളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നാണ് പൊലീസ് പറയുന്നത്.


മുഖ്യപ്രതി സിന്ധു, പെൺകുട്ടികളുടെ ചിത്രങ്ങൾ, ഇടപാടുകാർക്ക് അയച്ച് കൊടുത്ത്, വിലപേശൽ നടത്തിയതിന് തെളിവ് ലഭിച്ചിരുന്നു. ചാറ്റിന്റെ സ്ക്രീൻ ഷോട്ടുകൾ അന്വേഷണ സംഘം ശേഖരിച്ചു. മോഡലിങ്ങിന്റെ മറവിൽ പെൺകുട്ടികളെ സെക്സ് റാക്കറ്റിന് മുന്നിലെത്തിച്ച കേസിൽ ഒന്നാം പ്രതി സിന്ധുവിന് ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ടെന്നും റിമാൻഡ് റിപ്പോർട്ട് പറയുന്നു. കൂട്ട ബലാത്സംഗത്തിൻറെ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയത് സിന്ധുവാണെന്നും റിപ്പോർട്ടിൽ പറയുന്നു. കേരളത്തിൽ നിന്ന് കടത്തിക്കൊണ്ടുപോകുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ സിന്ധു ഇടപാടുകാർക്ക് അയച്ചുകൊടുത്തു വിലപേശൽ നടത്തുന്നതിൻറെ സ്ക്രീൻ ഷോട്ടുകൾ പൊലീസിന് ലഭിച്ചു. സിന്ധുവിനെ കേടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.


മോഡലിങ് കെണിയുടെ മുഖ്യ ആസൂത്രക സിന്ധുവാണ് കേസിലെ ഒന്നാം പ്രതി. ഇവർക്ക് ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ട്. വിദേശത്ത് ജോലിയടക്കം വാഗ്ദാനം ചെയ്ത് കൊണ്ട് പോയ പരാതിക്കാരിയായ യുവതിയെ കോളയിൽ വെളുത്ത പൊടി കലർത്തി കുടിപ്പിച്ചു. ശേഷം കൂട്ട ബലാൽസംഗത്തിന്റെ ദൃശ്യങ്ങൾ സിന്ധു ഫോണിൽ പകർത്തി. ഇത് പരാതിക്കാരിയുടെ ഭർത്താവിൻറെ ഫോണിലേക്ക് അയച്ചു. കേസിൽ 5 പ്രതികളാണുള്ളത്. ഒന്നും മൂന്നും നാലും പ്രതികൾ പിടിയിലായി. രണ്ടും അഞ്ചും പ്രതികൾ വിദേശത്താണ്. ഇവരെ നാട്ടിലെത്തിക്കാൻ പൊലീസ് നടപടി തുടങ്ങി.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m
B
b
s