തിരുവനന്തപുരം: നവീകരണത്തിന്റെ പുതിയ പ്രഖ്യാപനങ്ങളുമായി അധികാരമേറ്റ വി.ഡി. സതീശൻ സർക്കാരിലും 13-ാം നമ്പർ കാർ വേണ്ടെന്ന് വെച്ച് മന്ത്രിമാർ. പുതിയ മന്ത്രിസഭയിലെ അംഗങ്ങളാരും തന്നെ 13-ാം നമ്പർ വാഹനം ഉപയോഗിക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് ടൂറിസം വകുപ്പ് ഈ നമ്പർ പൂർണ്ണമായും ഒഴിവാക്കുകയായിരുന്നു. മുൻപ് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തും യുഡിഎഫ് മന്ത്രിമാർ ആരും 13-ാം നമ്പർ കാർ ഉപയോഗിച്ചിരുന്നില്ല. എന്നാൽ, കഴിഞ്ഞ രണ്ട് പിണറായി വിജയൻ സർക്കാരുകളുടെയും 2006-ലെ വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെയും കാലത്ത് ഇടതുപക്ഷ മന്ത്രിമാർ ഈ അന്ധവിശ്വാസത്തെ തള്ളിപ്പറഞ്ഞ് 13-ാം നമ്പർ കാർ ചോദിച്ചുവാങ്ങി ഉപയോഗിച്ചിരുന്നു.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിൽ കൃഷി വകുപ്പ് മന്ത്രിയായിരുന്ന പി. പ്രസാദായിരുന്നു 13-ാം നമ്പർ വാഹനം ഓടിച്ചിരുന്നത്. ഒന്നാം പിണറായി സർക്കാരിൽ ധനമന്ത്രിയായിരുന്ന ഡോ. ടി.എം. തോമസ് ഐസകും, വി.എസ് സർക്കാരിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എ. ബേബിയും ഇതേ നമ്പർ തന്നെയാണ് ഔദ്യോഗിക വാഹനത്തിനായി തിരഞ്ഞെടുത്തത്. 13 എന്നത് അശുഭകരമായ നമ്പറാണെന്ന പാശ്ചാത്യ അന്ധവിശ്വാസമാണ് ഈ നമ്പറിനോട് അകലം പാലിക്കാൻ യുഡിഎഫ് മന്ത്രിമാരെ പ്രേരിപ്പിക്കുന്നത്.
അതേസമയം, മന്ത്രിമാർ ആവശ്യപ്പെടുന്ന നമ്പറുകൾ പൊതുവേ അനുവദിച്ചു നൽകുന്ന പതിവ് ഇത്തവണയും തുടർന്നിട്ടുണ്ട്. ഇതനുസരിച്ച് പി.കെ. കുഞ്ഞാലിക്കുട്ടിക്ക് രണ്ടാം നമ്പർ കാറാണ് നൽകിയിരിക്കുന്നത്. മുൻപ് മന്ത്രിയായിരുന്നപ്പോഴും അദ്ദേഹം ഇതേ നമ്പറാണ് ഉപയോഗിച്ചിരുന്നത്. ഒമ്പതാം നമ്പർ ഭാഗ്യനമ്പറായി കരുതുന്ന രമേശ് ചെന്നിത്തല ഇത്തവണയും ആ നമ്പർ ചോദിച്ചുവാങ്ങുകയായിരുന്നു. ആർഎസ്പി നേതാവ് ഷിബു ബേബി ജോണിന് 51-ാം നമ്പർ കാറാണ് അനുവദിച്ചിട്ടുള്ളത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















