തിരുവനന്തപുരം: വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ്. സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, ചടങ്ങിന്റെ സുഗമമായ നടത്തിപ്പിനായി കർശന നിർദേശങ്ങളുമായി രാജ്ഭവൻ. സത്യപ്രതിജ്ഞാ വേദിയിൽ ഗവർണറും മുഖ്യമന്ത്രിയും നിയുക്ത മന്ത്രിമാരും മാത്രമേ ഉണ്ടാകാൻ പാടുള്ളൂ എന്നാണ് പുതിയ നിർദേശം. രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ള മറ്റാരും വേദിയിൽ പ്രവേശിക്കരുതെന്നും ഈ നിർദേശപ്രകാരമുള്ള കൃത്യമായ ക്രമീകരണങ്ങൾ സ്റ്റേജിൽ ഉറപ്പുവരുത്തണമെന്നും രാജ്ഭവൻ അധികൃതർ അറിയിച്ചു.
ഇതോടെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന പ്രധാന വേദിയിൽ ഗവർണറെയും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും മാത്രമായിരിക്കും കാണാനാവുക. മുന്നണിയിലെ മറ്റ് പ്രമുഖ നേതാക്കളും ജനപ്രതിനിധികളും ഉൾപ്പെടെയുള്ള മറ്റെല്ലാവരും സദസ്സിലായിരിക്കും ഇരിക്കുക. ചടങ്ങിനെത്തുന്ന വിശിഷ്ട അതിഥികൾക്കും ക്ഷണിക്കപ്പെട്ടവർക്കുമായി പ്രത്യേകം പവലിയനുകൾ സദസ്സിൽ ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമേ, സ്റ്റേഡിയത്തിന്റെ വശങ്ങളിലുള്ള ഗ്യാലറികളിൽ ഇരുന്ന് ജനങ്ങൾക്ക് ചടങ്ങുകൾ തത്സമയം കാണാനായി വിപുലമായ പന്തലുകളും സജ്ജീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നാളെ രാവിലെ പത്ത് മണിക്കാണ് പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിക്കുന്നത്. നിലവിൽ സ്റ്റേഡിയത്തിൽ ചടങ്ങിനായുള്ള അവസാനഘട്ട ഒരുക്കങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. ഒരേസമയം അമ്പതിനായിരത്തോളം പേരെ ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിലുള്ള ഭീമൻ പന്തലാണ് സ്റ്റേഡിയത്തിൽ തയാറാക്കിയിരിക്കുന്നത്. ചടങ്ങ് നേരിട്ട് കാണാൻ സാധിക്കാത്ത പൊതുജനങ്ങൾക്ക് സത്യപ്രതിജ്ഞാ ദൃശ്യങ്ങൾ തത്സമയം കാണുന്നതിനായി നഗരത്തിലെ ആറ് പ്രധാന കേന്ദ്രങ്ങളിൽ വലിയ എൽ.ഇ.ഡി. വാളുകൾ സ്ഥാപിക്കും. ചടങ്ങിനോടനുബന്ധിച്ച് നാളെ നഗരത്തിൽ കർശനമായ ഗതാഗത ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















