ന്യൂഡൽഹി: ദിവസങ്ങൾ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ കോൺഗ്രസ് മുഖ്യമന്ത്രിയുടെ കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും. പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച ഹൈക്കമാൻഡ് തീരുമാനം അടങ്ങിയ മുദ്രവെച്ച കവറുമായി സംസ്ഥാനത്തിന്റെ ചുമതലയുള്ള ദീപാ ദാസ്മുൻഷി ഇന്ന് തിരുവനന്തപുരത്തെത്തും. ഉച്ചയ്ക്ക് ഒരു മണിയോടെ കെപിസിസി ആസ്ഥാനമായ ഇന്ദിര ഭവനിൽ ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള ചർച്ചകളെല്ലാം പൂർത്തിയായതായി എഐസിസി മാധ്യമവിഭാഗം ജനറൽ സെക്രട്ടറി ജയറാം രമേശ് വ്യക്തമാക്കിയിട്ടുണ്ട്.
മുഖ്യമന്ത്രി സ്ഥാനത്തിനായി വി.ഡി. സതീശനും രമേശ് ചെന്നിത്തലയും തമ്മിൽ ശക്തമായ മത്സരമാണ് നടക്കുന്നത്. അവസാനവട്ട ചർച്ചകൾ തനിക്ക് അനുകൂലമാകുമെന്ന ആത്മവിശ്വാസത്തിൽ വി.ഡി. സതീശൻ തിരുവനന്തപുരത്തേക്ക് തിരിച്ചു കഴിഞ്ഞു. എന്നാൽ സതീശനും കെ.സി. വേണുഗോപാലും തമ്മിലുള്ള മത്സരം മുറുകുന്ന സാഹചര്യത്തിൽ, ഒരു സമവായ നീക്കത്തിലൂടെ നറുക്ക് തനിക്ക് വീഴുമെന്ന പ്രതീക്ഷയിലാണ് ചെന്നിത്തല വിഭാഗം. എംഎൽഎമാരോടും യുഡിഎഫ് ഘടകകക്ഷി നേതാക്കളോടും ഉച്ചയോടെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ഉച്ചയ്ക്ക് ഒരു മണിക്ക് ചേരുന്ന പാർലമെന്ററി പാർട്ടി യോഗത്തിന് പിന്നാലെ രണ്ടു മണിക്ക് യുഡിഎഫ് ഘടകകക്ഷികളുടെ യോഗവും നടക്കും. ഈ യോഗത്തിൽ പുതിയ മുഖ്യമന്ത്രിയെ അംഗീകരിച്ചുകൊണ്ടുള്ള പിന്തുണക്കത്ത് തയ്യാറാക്കും. തുടർന്ന് ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കുന്നതോടെ പുതിയ ഭരണകൂടം അധികാരമേൽക്കുന്നതിനുള്ള ഔദ്യോഗിക നടപടികൾ പൂർത്തിയാകും. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും നടത്തിയ നീണ്ട ചർച്ചകൾക്ക് ശേഷമാണ് ഇന്ന് പ്രഖ്യാപനമുണ്ടാകുമെന്ന് ഉറപ്പായത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















