വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് മെയ് ആറിന് സംസ്ഥാനത്തെ ഹോട്ടലുകൾ അടച്ചിടും. കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. തിരഞ്ഞെടുപ്പുകൾക്ക് പിന്നാലെ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ വർധിപ്പിച്ചത് ഹോട്ടൽ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
പുതുക്കിയ നിരക്ക് പ്രകാരം കൊച്ചിയിൽ ഒരു സിലിണ്ടറിന് 3,085 രൂപയും തിരുവനന്തപുരത്ത് 3,106 രൂപയുമാണ് വില. പ്രവർത്തനച്ചെലവ് ഇത്രയധികം ഉയരുന്നത് താങ്ങാനാവില്ലെന്നും ഇത് ഭക്ഷണപദാർത്ഥങ്ങളുടെ വില വർധിപ്പിക്കാൻ നിർബന്ധിതരാക്കുമെന്നും ഹോട്ടലുടമകൾ ചൂണ്ടിക്കാട്ടുന്നു. തട്ടുകടകൾ മുതൽ വലിയ റസ്റ്ററന്റുകൾ വരെ ഈ പണിമുടക്കിൽ പങ്കുചേരും.
വില വർധനവിനെതിരെ രാഷ്ട്രീയ രംഗത്തും പ്രതിഷേധം ശക്തമാണ്. സർക്കാർ തീരുമാനം അങ്ങേയറ്റം ജനദ്രോഹപരമാണെന്നും പുതുക്കിയ വില ഉടൻ പിൻവലിക്കണമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു. എന്നാൽ, ആഗോളതലത്തിലെ സാഹചര്യം ചൂണ്ടിക്കാട്ടി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി വില വർധനയെ ന്യായീകരിച്ചു. ലോകമെമ്പാടും വില കൂടുമ്പോഴും നമ്മൾ ഇത്രയും കാലം പിടിച്ചുനിന്നില്ലേ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















