തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ ശുപാർശ അംഗീകരിച്ച് ഡിജിപിയാണ് ഉത്തരവിറക്കിയത്. കോളേജ് അധികൃതരുടെ പീഡനവും മരണത്തിലേക്ക് നയിച്ച ലോൺ ആപ്പ് ഭീഷണിയും ക്രൈംബ്രാഞ്ച് വിശദമായി പരിശോധിക്കും.
കഴിഞ്ഞ ഏപ്രിൽ പത്തിനാണ് ബി.ഡി.എസ് വിദ്യാർത്ഥിയായ നിതിൻ രാജ് കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയത്. വകുപ്പ് മേധാവി ഡോ. എം.കെ. റാം തന്നെ മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിൻ നേരത്തെ വെളിപ്പെടുത്തിയിരുന്നതായി കുടുംബം ആരോപിക്കുന്നു. കേസിൽ ഡോ. എം.കെ. റാം, അധ്യാപിക സംഗീത നമ്പ്യാർ എന്നിവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇരുവരെയും കോളേജ് സസ്പെൻഡ് ചെയ്തിരുന്നു. ഇതിൽ ഡോ. റാമിനെ കഴിഞ്ഞ ദിവസം മാനേജ്‌മെന്റ് പുറത്താക്കി.
നിതിൻ രാജിനെയും അധ്യാപികയെയും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്ന ലോൺ ആപ്പ് തട്ടിപ്പ് സംഘത്തെ സൈബർ പോലീസ് ഇതിനിടെ പിടികൂടി. ഉത്തർപ്രദേശിൽ നിന്നും ഫരീദാബാദിൽ നിന്നുമായി ഋഷികേഷ് തിവാരി, പ്രശാന്ത് ഖേവൽ, പ്രകാശ് ജയ് എന്നിവരാണ് അറസ്റ്റിലായത്. നോയിഡ കേന്ദ്രമായി പ്രവർത്തിക്കുന്ന 'ഇൻസ്റ്റന്റ് ഫണ്ട്' എന്ന സ്ഥാപനത്തിൽ നടത്തിയ റെയ്ഡിൽ നിരവധി സിം കാർഡുകളും സിം ബോക്സുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ലോൺ ആപ്പ് വഴിയുള്ള സാമ്പത്തിക ബാധ്യതയും ഭീഷണിയും നിതിനെ സമ്മർദ്ദത്തിലാക്കിയിരുന്നോ എന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഒരു വശത്ത് അധ്യാപകരുടെ പീഡനവും മറുവശത്ത് തട്ടിപ്പ് സംഘത്തിന്റെ ഭീഷണിയും നിതിന്റെ മരണത്തിന് കാരണമായോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















