തലശ്ശേരി: ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത കേസിൽ പ്രതികളായ അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഈ മാസം 25-ന് വിധി പറയും. തലശ്ശേരി ജില്ലാ സെഷൻസ് കോടതിയിൽ കേസിന്റെ വാദം പൂർത്തിയായി. വകുപ്പ് മേധാവി ഡോ. എം.കെ. റാം, ഡോ. സംഗീത നമ്പ്യാർ എന്നിവരാണ് ജാമ്യാപേക്ഷ നൽകിയിട്ടുള്ളത്.
നിതിന്റെ മരണത്തിൽ തങ്ങൾക്ക് പങ്കില്ലെന്നും ഓൺലൈൻ ലോൺ ആപ്പുകളുടെ ഭീഷണി മൂലമാണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തതെന്നുമാണ് അധ്യാപകരുടെ വാദം. എന്നാൽ, നിതിനെ മരണത്തിലേക്ക് നയിച്ചത് അധ്യാപകരുടെ മാനസിക പീഡനമാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. നിതിൻ കെട്ടിടത്തിൽ നിന്ന് ചാടിയ വിവരം അറിഞ്ഞപ്പോൾ 'ദാറ്റ് ഇഡിയറ്റ് സിമ്പതിക്ക് വേണ്ടി ചാടി' എന്ന് ഡോ. റാം പറഞ്ഞതായി സഹപാഠി നൽകിയ മൊഴി പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. ജാതീയമായ അധിക്ഷേപവും ഇന്റേണൽ മാർക്കിനെ ചൊല്ലിയുള്ള തർക്കങ്ങളും നിതിനെ മാനസികമായി തളർത്തിയിരുന്നതായി കുടുംബവും ആരോപിക്കുന്നു.
ഏപ്രിൽ പത്തിനാണ് നിതിൻ രാജ് കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഡോ. റാമിനെയും സംഗീതയെയും കണ്ടെത്താൻ വൈകുന്നതിനെതിരെ പോലീസിന് വലിയ വിമർശനം നേരിടേണ്ടി വന്നിരുന്നു. ഇതിനിടെ കോളേജ് മാനേജ്‌മെന്റ് ഇരുവർക്കും സസ്‌പെൻഷൻ നൽകുകയും ഡോ. റാമിനെ ജോലിയിൽ നിന്ന് പുറത്താക്കുകയും ചെയ്തിട്ടുണ്ട്. 25-ന് വരുന്ന കോടതി വിധി കേസിൽ നിർണ്ണായകമാകും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















