ചെറായി : മുനമ്പം മത്സ്യമേഖലയിൽ ഫിഷിങ് ബോട്ടുകാർക്ക് ഡീസലും ഗ്യാസ് സിലിൻഡറും ലഭിക്കാത്തതിനാൽ ബുദ്ധിമുട്ടിലായി തൊഴിലാളികൾ. മുനമ്പം ഫിഷിങ് ഹാർബർ കേന്ദ്രീകരിച്ച് ആയിരത്തോളം ബോട്ടുകളാണ് പ്രവർത്തിക്കുന്നത്. നിരവധിപേരാണ് മത്സ്യമേഖലയുമായി ബന്ധപ്പെട്ടും അനുബന്ധ മേഖലകളിലുമായി പണിയെടുക്കുന്നത്.
പലരും തൊഴിൽ നഷ്ടമായേക്കാവുന്ന അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. സാധാരണ ജൂൺ പകുതിയിൽ ആരംഭിക്കാറുള്ള ട്രോളിങ് നിരോധനം ഡീസലിന്റെയും ഗ്യാസിൻ്റെയും പ്രതിസന്ധി നിലനിൽക്കുന്നതുകൊണ്ട് രണ്ടുമാസം മുൻപേ പ്രഖ്യാപിക്കുകയും ജൂൺ-ജൂലായ് മാസങ്ങളിൽ ഫിഷിങ് ബോട്ടുകാരെ മീൻപിടിക്കാൻ അനുവദിക്കുകയും ചെയ്‌താൽ ഇപ്പോഴത്തെ ഡീസൽ, ഗ്യാസ് പ്രതിസന്ധി പരിഹരിക്കാൻ സാധിക്കുമെന്ന് മുനമ്പം സൗത്ത് ഇന്ത്യൻ ബോട്ട് ഓണേഴ്സ് അസോസിയേഷൻ സെക്രട്ടറി സി.എസ്. ശൂലപാണി പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















