കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റാലികളിലോ മറ്റ് പ്രചാരണ പരിപാടികളിലോ കുട്ടികളെ യാതൊരു കാരണവശാലും പങ്കെടുപ്പിക്കരുതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ സ്നേഹിൽ കുമാർ സിങ് അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ ബാലവേല നിരോധന നിയമപ്രകാരം നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
റാലികൾ, മുദ്രാവാക്യം വിളികൾ, ലഘുലേഖ വിതരണം, തിരഞ്ഞെടുപ്പ് യോഗങ്ങൾ എന്നിവയിൽ കുട്ടികളെ ഉൾപ്പെടുത്തുന്നത് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. പ്രചാരണത്തിനിടെ കുട്ടികളെ കൈകളിൽ എടുക്കുന്നതോ, വാഹനങ്ങളിലും റാലികളിലും ഒപ്പം കൂട്ടുന്നതോ അനുവദനീയമല്ല. കൂടാതെ തിരഞ്ഞെടുപ്പ് കവിതകൾ, പാട്ടുകൾ, പ്രസംഗങ്ങൾ എന്നിവയ്ക്കും രാഷ്ട്രീയ പാർട്ടികളുടെയോ സ്ഥാനാർത്ഥികളുടെയോ ചിഹ്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും കുട്ടികളെ ഉപയോഗിക്കാൻ പാടില്ലെന്നും കളക്ടർ ഓർമ്മിപ്പിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














