കോഴിക്കോട് ജില്ലയിൽ ഇത്തവണ 19,854 പേർ വീടുകളിൽ ഇരുന്ന് വോട്ട് രേഖപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് അറിയിച്ചു. 85 വയസ്സ് പിന്നിട്ടവർക്കും ഭിന്നശേഷിക്കാർക്കുമാണ് 'ഹോം വോട്ടിംഗ്' സൗകര്യം ഒരുക്കിയിട്ടുള്ളത്. ഇതിനായി താല്പര്യം അറിയിച്ച 7,970 മുതിർന്ന പൗരന്മാരും 11,884 ഭിന്നശേഷിക്കാരുമാണ് പട്ടികയിലുള്ളത്. വീട്ടിൽ വോട്ട് ചെയ്യുന്നവരുടെ വിവരങ്ങൾ വോട്ടർ പട്ടികയിൽ പ്രത്യേകം രേഖപ്പെടുത്തുന്നതിനാൽ ഇവർക്ക് പിന്നീട് പോളിംഗ് ബൂത്തുകളിൽ വോട്ട് ചെയ്യാൻ സാധിക്കില്ല.
രണ്ട് പോളിംഗ് ഉദ്യോഗസ്ഥർ, ഒരു മൈക്രോ ഒബ്‌സർവർ, വീഡിയോഗ്രാഫർ, പോലീസ് ഉദ്യോഗസ്ഥൻ എന്നിവരടങ്ങുന്ന സംഘമാണ് വോട്ട് രേഖപ്പെടുത്താനായി വീടുകളിൽ എത്തുക. സുതാര്യത ഉറപ്പാക്കാൻ സ്ഥാനാർത്ഥികളുടെ ഏജന്റുമാർക്കും ഈ നടപടികൾ നിരീക്ഷിക്കാം. വോട്ടിംഗിന്റെ രഹസ്യസ്വഭാവം നിലനിർത്തിക്കൊണ്ട് തന്നെ മുഴുവൻ പ്രക്രിയയും വീഡിയോയിൽ പകർത്തി സൂക്ഷിക്കുകയും ചെയ്യും.
അനധികൃത പ്രചാരണ സാമഗ്രികൾ നീക്കം ചെയ്തു
തിരഞ്ഞെടുപ്പ് ചട്ട ലംഘനങ്ങൾ തടയുന്നതിന്റെ ഭാഗമായി ജില്ലയിൽ ആന്റി ഡിഫേസ്‌മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ 6,712 അനധികൃത പ്രചാരണ സാമഗ്രികൾ നീക്കം ചെയ്തു. സർക്കാർ ഉടമസ്ഥതയിലുള്ള ഇടങ്ങളിൽ നിന്നായി 6,427 സാമഗ്രികളും സ്വകാര്യ ഇടങ്ങളിൽ നിന്ന് അനുമതിയില്ലാതെ സ്ഥാപിച്ച 285 വസ്തുക്കളുമാണ് പിടിച്ചെടുത്തത്.
ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ഓരോ മണ്ഡലത്തിലും ഫ്ലയിംഗ് സ്ക്വാഡുകൾ, സ്റ്റാറ്റിക് സർവൈലൻസ് ടീമുകൾ, വീഡിയോ നിരീക്ഷണ സംഘങ്ങൾ എന്നിവ സജീവമായി രംഗത്തുണ്ട്. പണം, മദ്യം, മയക്കുമരുന്ന് എന്നിവയുടെ വിതരണം തടയാൻ അതിർത്തി മേഖലകളിലും തന്ത്രപ്രധാന കേന്ദ്രങ്ങളിലും പരിശോധന കർശനമാക്കിയിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














