വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിക്ക് പ്രചാരണത്തിനായി പരമാവധി ചെലവഴിക്കാവുന്ന തുക 40 ലക്ഷം രൂപയായി നിജപ്പെടുത്തി. പ്രചാരണത്തിന് ഉപയോഗിക്കുന്ന വാഹനങ്ങൾ, മറ്റ് സാമഗ്രികൾ എന്നിവയുടെ നിരക്ക് വിവരിക്കുന്ന 'റേറ്റ് ചാർട്ട്' ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് പ്രസിദ്ധീകരിച്ചു. തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ സെല്ലിലും സീനിയർ ഫിനാൻസ് ഓഫീസർ കാര്യാലയത്തിലും സ്ഥാനാർത്ഥികൾക്ക് ഈ ചാർട്ട് പരിശോധിക്കാവുന്നതാണ്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ഓരോ സ്ഥാനാർത്ഥിയുടെയും ഔദ്യോഗിക ചെലവ് കണക്കാക്കുക.
തിരഞ്ഞെടുപ്പ് കാലയളവിൽ വോട്ടർമാരെ സ്വാധീനിക്കാൻ സാധ്യതയുള്ള വിരുന്നുകളും ആഘോഷങ്ങളും തടയാൻ കർശന നിരീക്ഷണമുണ്ടാകും. കല്യാണ മണ്ഡപങ്ങൾ, കമ്മ്യൂണിറ്റി ഹാളുകൾ എന്നിവ ബുക്ക് ചെയ്യുമ്പോൾ അതിന്റെ കൃത്യമായ ഉദ്ദേശ്യം വ്യക്തമാക്കുന്ന രേഖകൾ (ഉദാഹരണത്തിന് വിവാഹ ക്ഷണക്കത്ത്) കൈവശം വെക്കേണ്ടതാണ്. ഇത്തരം ബുക്കിംഗുകളുടെ ദൈനംദിന റിപ്പോർട്ടുകൾ ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം ശേഖരിക്കുകയും സംശയാസ്പദമായ സാഹചര്യങ്ങൾ വരണാധികാരികളെ അറിയിക്കുകയും ചെയ്യും. കൂടാതെ, ആരാധനാലയങ്ങൾക്ക് പുറത്ത് 'അന്നദാനം' എന്ന പേരിൽ വലിയ തോതിൽ ഭക്ഷണം നൽകുന്നത്
വോട്ടർമാരെ സ്വാധീനിക്കാനാണോ എന്ന് പ്രത്യേകമായി പരിശോധിക്കും.
പരിശോധനകളുടെ ഭാഗമായി മതിയായ രേഖകളില്ലാതെ 50,000 രൂപയ്ക്ക് മുകളിൽ കൈവശം വെച്ച് യാത്ര ചെയ്യുന്നവരിൽ നിന്ന് ഫ്ലൈയിംഗ് സ്ക്വാഡും സ്റ്റാറ്റിക് സർവൈലൻസ് ടീമും തുക പിടിച്ചെടുക്കും. ഇതിനോടകം ജില്ലയിലെ എലത്തൂർ നിയോജക മണ്ഡലത്തിൽ നിന്ന് ഇത്തരത്തിൽ രണ്ട് ലക്ഷം രൂപ പിടിച്ചെടുത്തിട്ടുണ്ട്. മദ്യം, മയക്കുമരുന്ന്, പുകയില ഉൽപ്പന്നങ്ങൾ എന്നിവയുടെ അനധികൃത കടത്തും കർശനമായി തടയും. പിടിച്ചെടുക്കുന്ന തുകയുമായി ബന്ധപ്പെട്ട് ആക്ഷേപമുള്ളവർക്ക് കളക്ടറേറ്റിലെ അപ്പീൽ കമ്മിറ്റിയെ സമീപിക്കാവുന്നതാണ്. സീനിയർ ഫിനാൻസ് ഓഫീസർ കെ.പി. മനോജൻ കൺവീനറായ സമിതിയാകും ഇത്തരം പരാതികൾ പരിശോധിക്കുക.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














