ന്യൂഡൽഹി: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. കേരളത്തിൽ ഏപ്രിൽ 9 വ്യാഴാഴ്ചയാണ് വോട്ടെടുപ്പ് നടക്കുക. മെയ് 4-നാണ് വോട്ടെണ്ണൽ. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ നടത്തിയ വാർത്താസമ്മേളനത്തോടെ കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി എന്നിവിടങ്ങളിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.
കേരളം, അസം, പുതുച്ചേരി എന്നിവിടങ്ങളിൽ ഏപ്രിൽ 9-നാണ് വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിൽ ഏപ്രിൽ 23-ന് വോട്ടെടുപ്പ് നടക്കും. പശ്ചിമ ബംഗാളിൽ ഏപ്രിൽ 23, 29 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായാണ് പോളിംഗ്. എല്ലാ സംസ്ഥാനങ്ങളിലെയും ഫലപ്രഖ്യാപനം മെയ് 4-ന് നടക്കും.
തെരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ സുതാര്യമാക്കാൻ സഹായിച്ച എസ്‌ഐആർ (SIR) സംവിധാനത്തെക്കുറിച്ചും ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ചും കമ്മീഷണർ പ്രത്യേകം പരാമർശിച്ചു. കേരളത്തിലെ വോട്ടർമാരുടെ എണ്ണം 4.24 ലക്ഷമാണെന്നും സംസ്ഥാനത്താകെ 30,471 പോളിംഗ് സ്റ്റേഷനുകൾ സജ്ജമാക്കുമെന്നും അദ്ദേഹം അറിയിച്ചു. സ്ത്രീകൾ മാത്രം നിയന്ത്രിക്കുന്ന മാതൃകാ പോളിംഗ് സ്റ്റേഷനുകൾ ഇത്തവണത്തെ പ്രത്യേകതയാണ്.
കാടിനുള്ളിലെ എടമലക്കുടി പോളിംഗ് സ്റ്റേഷനെപ്പറ്റി പരാമർശിച്ച കമ്മീഷണർ, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയിൽ യുവാക്കൾ സജീവമായി പങ്കുചേരണമെന്ന് ആഹ്വാനം ചെയ്തു. അഞ്ച് സംസ്ഥാനങ്ങളിലായി 25 ലക്ഷം ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്. എല്ലാ പോളിംഗ് സ്റ്റേഷനുകളും കെട്ടിടങ്ങളുടെ താഴത്തെ നിലയിലായിരിക്കുമെന്നും കുടിവെള്ളം, റാമ്പ്, വീൽചെയർ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










_h_small.jpg)



