കൊച്ചിയിൽ നടക്കുന്ന പ്രധാനമന്ത്രിയുടെ ദേശീയപാതാ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിനെത്തുടർന്ന് സംസ്ഥാന സർക്കാർ പരിപാടി ബഹിഷ്കരിച്ചു. ദേശീയപാത 66-ന്റെ വികസനവുമായി ബന്ധപ്പെട്ട നിർണ്ണായക പദ്ധതികളുടെ ഉദ്ഘാടനമാണെങ്കിലും ചടങ്ങിൽ പങ്കെടുക്കുന്നവരുടെ ഔദ്യോഗിക പട്ടികയിൽ വകുപ്പ് മന്ത്രിയുടെ പേര് ഉൾപ്പെടുത്തിയിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ എം.ബി. രാജേഷ്, കെ. കൃഷ്ണൻകുട്ടി എന്നിവർക്ക് ക്ഷണമുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ മുഖ്യമന്ത്രിയും പരിപാടിയിൽ പങ്കെടുക്കില്ലെന്നാണ് വിവരം.
കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, എംപിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, എംഎൽഎ ഉമ തോമസ്, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. സംസ്ഥാനത്തെ ദേശീയപാത വികസനത്തിൽ നിർണ്ണായകമായ തലപ്പാടി-ചെങ്കള റീച്ചും വെങ്ങളം-രാമനാട്ടുകര റീച്ചുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാഷ്ട്രത്തിന് സമർപ്പിക്കുന്നത്. 2,650 കോടി രൂപ ചെലവിൽ പൂർത്തിയാക്കിയ തലപ്പാടി-ചെങ്കള ആറുവരിപ്പാതയും 2,140 കോടി രൂപ ചെലവിട്ട കോഴിക്കോട് ബൈപ്പാസ് നവീകരണവും ഇതിൽ ഉൾപ്പെടുന്നു.
ഇതിനുപുറമെ പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പ്രകാരം നിർമ്മിച്ച 23 ഗ്രാമീണ റോഡുകളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. സംസ്ഥാന സർക്കാരിന്റെ കൂടി സഹകരണത്തോടെ നടപ്പിലാക്കിയ പ്രധാന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് ബന്ധപ്പെട്ട വകുപ്പ് മന്ത്രിയെ തന്നെ ഒഴിവാക്കിയത് രാഷ്ട്രീയമായി വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group







