സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ ഒപി (ഔട്ട് പേഷ്യന്റ്) സമയം സർക്കാർ വർദ്ധിപ്പിച്ചു. പുതിയ ഉത്തരവ് പ്രകാരം രാവിലെ എട്ടു മണി മുതൽ ഉച്ചയ്ക്ക് രണ്ടു മണി വരെയാകും ഇനി ഒപി പ്രവർത്തിക്കുക. നേരത്തെ ഇത് ഉച്ചയ്ക്ക് ഒരു മണി വരെയായിരുന്നു. ഡോക്ടർമാർക്ക് പുറമെ ആശുപത്രി സൂപ്രണ്ടുമാരുടെ ജോലി സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. സൂപ്രണ്ടുമാർക്ക് രാവിലെ എട്ടു മുതൽ വൈകിട്ട് മൂന്നു മണി വരെയും ഡെപ്യൂട്ടി സൂപ്രണ്ടുമാർക്ക് രാവിലെ പത്തു മുതൽ അഞ്ചു മണി വരെയുമാണ് പുതുക്കിയ സമയം.
എന്നാൽ, ജോലി സമയം വർദ്ധിപ്പിച്ച നടപടിക്കെതിരെ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. പുതിയ തസ്തികകൾ സൃഷ്ടിക്കാതെ ഡോക്ടർമാരുടെ ജോലിഭാരം കൂട്ടുന്നത് അംഗീകരിക്കാനാവില്ലെന്ന് സംഘടന വ്യക്തമാക്കി. ഒപി സമയം കൂട്ടിയ ഉത്തരവ് പിൻവലിക്കാത്ത പക്ഷം സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് സംഘടനയുടെ തീരുമാനം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








