ആലപ്പുഴ: കുട്ടനാടിനെ പ്രത്യേക ജില്ലയായി പ്രഖ്യാപിക്കണമെന്ന് ആംആദ്മി പാര്‍ട്ടി. പ്രത്യേക ജില്ലയെന്ന ആവശ്യവും കര്‍ഷക പ്രശ്‌നങ്ങളും ഉന്നയിച്ച് ഈ മാസം കളക്ട്രേറ്റ് പടിക്കല്‍ ധര്‍ണ നടത്തുമെന്ന് ജില്ലാ ഭാരവാഹികള്‍ പറഞ്ഞു.
മൂന്ന് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന കുട്ടനാട്ടില്‍ വികസന പദ്ധതിയോ ദുരന്ത നിവാരണ പ്രവര്‍ത്തനമോ നടപ്പിലാക്കുമ്പോള്‍ മൂന്ന് ജില്ലാ കളക്ടര്‍മാരുടെയും വിവിധ വകുപ്പുകളുടെയും ഏകോപനം ആവശ്യമായി വരുന്നുണ്ട്. ഇത് പലപ്പോഴും കാലതാമസത്തിന് കാരണമാകുന്നതായി ആംആദ്മി പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.
കുട്ടനാട്ടില്‍ നിന്ന് ആളുകള്‍ വലിയ തോതില്‍ പലായനം ചെയ്യുകയാണ്. കുട്ടനാട് കേന്ദ്രീകരിച്ച് ഭരണകേന്ദ്രം വന്നാല്‍ ഇതിന് പരിഹാരമാകും. ഈ ആവശ്യവും നെല്‍ കര്‍ഷകര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളും ഉന്നയിച്ചാണ് 24ന് രാവിലെ 10ന് കളക്ട്രേറ്റ് പടിക്കല്‍ ധര്‍ണ നടത്തുന്നത്. തുടര്‍ ദിവസങ്ങളില്‍ ജനപ്രതിനിധികള്‍ക്ക് നിവേദനം നല്‍കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








