ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ആലിൻ്റെ ഓർമ്മയ്ക്കായി, സംസ്ഥാന സർക്കാരിൻ്റെ ആദ്യത്തെ അവയവമാറ്റ ആശുപത്രിക്ക് ആലിൻ്റെ പേര് നൽകും. പത്തനംതിട്ട മല്ലപ്പള്ളിയിലെ ആലിൻ്റെ വീട്ടിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം കുടുംബാംഗങ്ങളെ അറിയിച്ചത്. കോഴിക്കോട് ചേവായൂരിലെ 'ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട്' ഇനി ആലിൻ്റെ പേരിൽ അറിയപ്പെടും.
ആലിൻ്റെ മാതാപിതാക്കളായ അരുൺ എബ്രഹാം, ഷെറിൻ ആൻ ജോൺ എന്നിവരെയും മറ്റ് കുടുംബാംഗങ്ങളെയും മുഖ്യമന്ത്രി നേരിട്ട് കണ്ട് ആശ്വസിപ്പിച്ചു. സ്വന്തം കുഞ്ഞിനെ നഷ്ടപ്പെട്ട വലിയ ദുഃഖത്തിനിടയിലും അവയവദാനത്തിന് തയ്യാറായ കുടുംബത്തിൻ്റെ തീരുമാനം വലിയ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. അവയവദാന രംഗത്ത് സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളേക്കാൾ പത്തിരട്ടി മൂല്യമുള്ളതാണ് ഈ കുടുംബത്തിൻ്റെ സദ്പ്രവൃത്തിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മന്ത്രി വീണാ ജോർജ്, സി.പി.എം. ജില്ലാ സെക്രട്ടറി രാജു എബ്രഹാം തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. മാർത്തോമ്മാ സഭ ചെന്നൈ ഭദ്രാസനാധിപൻ ഗ്രിഗോറിയോസ് മാർ സ്തേഫാനോസ് എപ്പിസ്കോപ്പയും ചടങ്ങിൽ സന്നിഹിതനായിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








