കണിക്കൊന്നയും വാസ്‌തു ശാസ്ത്രവും

കണിക്കൊന്നയും വാസ്‌തു ശാസ്ത്രവും
കണിക്കൊന്നയും വാസ്‌തു ശാസ്ത്രവും
Share  
ഡോ .നിശാന്ത് തോപ്പിൽ M .Phil , ( സയന്റിഫിക് വാസ്‌തു കൺസൽട്ടൻറ് ) എഴുത്ത്

ഡോ .നിശാന്ത് തോപ്പിൽ M .Phil , ( സയന്റിഫിക് വാസ്‌തു കൺസൽട്ടൻറ് )

2023 Apr 12, 09:28 PM
AYUR
SANTHIGIRI

ഓണം കഴിഞ്ഞാൽ മലയാളികളുടെ ഗൃഹാന്തരീക്ഷങ്ങളിൽ ആഘോഷപ്പൊലിമയുള്ള 

മറ്റൊരു സുദിനമാണ് വിഷു .

സമ്പൽ സമൃദ്ധിയുടെ ,നന്മയുടെ ,ശുഭപ്രതീക്ഷകളുടെ ആഘോഷ ദിനം .

 കേരളത്തിലെ കാർഷികോത്സവം കൂടിയായ വിഷു മേടം ഒന്നിന് .

വിഷുവിന് നിർവ്വഹിക്കുന്ന പ്രവർത്തികളുടെ ഫലങ്ങൾ അടുത്ത ഒരു വർഷക്കാലം നിലനിക്കുന്നുവെന്നതാണ് വിശ്വാസം .

വിഷു എന്നാൽ തുല്യമായത് എന്നർത്ഥം .രാത്രിയുംപകലും തുല്യമായ ദിവസം .

ഈ ദിവസങ്ങളിലാണ് ഭൂമധ്യരേഖാപ്രദേശത്ത് സൂര്യകിരണങ്ങൾ 180 ഡിഗ്രിയിൽ നേരെ 

പതിക്കുന്നത് .


വിഷുവിനുമുണ്ട് ഒരുകൂട്ടം ഐതീഹ്യപ്പെരുമകൾ !.

സീതാദേവിയുടെ അന്വേഷണത്തിനായി പുറപ്പെട്ട ശ്രീരാമൻ യാത്രാ മദ്ധ്യേ സുഗ്രീവനുമായി സഖ്യം ചെയ്‌ത് ബാലിയെ ഒളിയമ്പെയ്‌തു കൊന്നത് മരം മറഞ്ഞുനിന്നായിരുന്നു .

ബാലിയെ കൊന്ന മരം എന്ന പേരുദോഷം പിൽക്കാലത്ത് കൊന്നമരം എന്നായി ചുരുങ്ങിയെന്നുവേണം കരുതാൻ .

വിഷുവിനെക്കുറിച്ച് നിരവധി വിശ്വാസങ്ങളും

 അതിലേറെ ഐതീഹ്യങ്ങളും നിലവിലുണ്ട് '

കൃഷ്‌ണഭക്തനായ ഉണ്ണി എന്ന കൊച്ചുകുട്ടിയുടെ പേരിലാണ് മറ്റൊരു കഥ .

ഉണ്ണി എന്ന കുട്ടിക്ക് സാക്ഷാൽ ഉണ്ണിക്കണ്ണനോട് കടുത്ത ഭക്തിയും വിശ്വാസവും.

പ്രാർത്ഥനയിലെല്ലാം ഉണ്ണിക്കണ്ണനെ നേരിൽ കാണാൻ വല്ലാത്ത കൊതി .

ഒരിക്കലത് സംഭവിച്ചു .

ഉണ്ണിയുടെ മുൻപിൽ സാക്ഷാൽ ഉണ്ണിക്കണ്ണൻ പ്രത്യക്ഷനായി .

ഉണ്ണിയുടെ കണ്ണുകൾ തിളങ്ങി .ഭക്തിയുടെ നിറവിൽ കൈകൂപ്പി നിന്ന ഉണ്ണിയോട് ഭഗവാൻറെ ചോദ്യം '' നിനക്കെന്താണ് വേണ്ടത് ?എന്താണേറ്റവും ആവശ്യം ?''  

ഉണ്ണിക്കു ഒരേ ഒരു മറുപടി മാത്രം .'' എനിക്കെന്നും ഉണ്ണിക്കണ്ണനെ കാണണം ''.

ഉണ്ണി എന്ന കൊച്ചു ഭക്തനിൽ സംപ്രീതനായ ഭഗവാൻ തന്റെ പൊന്നരഞ്ഞാണം ഊരി ഉണ്ണിക്ക് സമ്മാനമായി നൽകി .

സന്തോഷം കൊണ്ട് തുള്ളിച്ചാടിയ കുട്ടി കൂട്ടുകാരോടൊക്കെ ഈ കഥ പങ്കുവെച്ചെങ്കിലും ആരും വിശ്വസിച്ചതുമില്ല .

തൊട്ടടുത്ത ദിവസം അടുത്തുള്ള കൃഷ്ണ ക്ഷേത്രത്തിലെ പൂജാരി പുലർകാല പൂജയ്ക്ക് ശ്രീകോവിൽ തുറന്നപ്പോൾ വിഗ്രഹത്തിൽ ചാർത്തിയ തിരുവാഭരണം -പൊന്നരഞ്ഞാണം കാണാനില്ലെന്ന് വാർത്തയുംകൂടി പുറത്തുവന്നപ്പോൾ വളരെപ്പെട്ടെന്നുതന്നെ ഉണ്ണി മോഷ്ട്ടാവായി മാറുകയും നാട്ടുകാരുടെ മുൻപിലും വീട്ടുകാരുടെ മുൻപിലും കുറ്റവാളിയായിത്തീരുകയാണുണ്ടായത് .

പൊന്നരഞ്ഞാണം മോഷ്ടിച്ചതാണെന്ന വിശ്വാസത്തിൽ കൃഷ്ണഭക്തയായ അമ്മയുടെ കൈയ്യിൽ നിന്നും തല്ലും ശകാരവും ഉണ്ണിക്ക് കിട്ടിയെന്നുമാത്രമല്ല ഉണ്ണിയുടെ കൈയ്യിലെ പൊന്നരഞ്ഞാണം അമ്മ പിടിച്ചുവാങ്ങുകയും മോഷ്‌ടിച്ച മുതൽ നിനക്ക് വേണ്ടെന്നു പറഞ്ഞുകൊണ്ടു പൊന്നരഞ്ഞാണം പറമ്പിലേക്ക് വലിച്ചെറിയുകയുമാണത്രെ ഉണ്ടായത് . 

തൊട്ടടുത്ത മരക്കൊമ്പിൽ പൊന്നരഞ്ഞാണം ഉടക്കി നിന്നെന്നും ഏറെ വൈകാതെ ആ മരക്കൊമ്പുകൾ മുഴുവൻ സ്വർണ്ണ നിറമുള്ള പൂക്കളെ ക്കൊണ്ട് നിറഞ്ഞെന്നുമാണ് കണിക്കൊന്നപ്പൂക്കളുടെ ഐതീഹ്യം .

ഉണ്ണിക്കണ്ണൻറെ ലീലാവിലാസങ്ങൾ എന്ന പേരിലാണ് വിഷുവുമായി ബന്ധപ്പെടുത്തി കൊന്നപ്പൂക്കളെക്കുറിച്ചുള്ള ഈ വിശ്വാസം തലമുറകളിൽ നിന്ന് തലമുറകളിലേക്ക് കൈമാറിയെത്തിയതെന്നുവേണം കരുതാൻ.

രാവണൻറെ മേൽ രാമൻ നേടിയ വിജയം ആഘോഷിക്കുന്നതാണ് വിഷു എന്നതും ഐതീഹ്യം .

ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ച ദിവസമാണ് വിഷുവായി ആഘോഷിക്കുന്നതെന്ന് വിശ്വസിക്കുന്നവരും എണ്ണത്തിൽ കുറവല്ല .


മേടപ്പൊന്നും സ്വർണ്ണക്കൊലുസ്സുമണിഞ്ഞ കൊന്നമരച്ചില്ലകൾ ഇളംകാറ്റിൽ അരമണിയിളകിയാടുന്ന കൗതുകക്കാഴ്ച്ചയ്ക്ക് അൽപ്പായുസ്സ് .വിഷുവോടെ എല്ലാം തീരും .

കൊന്ന എവിടെ നട്ടുവളർത്താം ?

വാസ്‌തുശാസ്‌ത്ര വിധിപ്രകാരം വീടിന്റെ വടക്ക് കിഴക്കെ മൂലയിലാണ് കൊന്ന നടാനുള്ള ഉത്തമമായ സ്ഥലം .

എന്നാൽ പൂത്തുലഞ്ഞുനിൽക്കുന്ന കൊന്നമരത്തിൻറെ കൗതുകക്കാഴ്ച്ച സ്വന്തം വീട്ടുമുറ്റത്താവണമെന്ന കൊതികൊണ്ടാവാം പലരും വീട്ടുമുറ്റത്ത് കൊന്നമരത്തിന്റെ തൈകൾ നട്ടുപിടിപ്പിക്കുന്നത് .

വീടിനുള്ളിൽ മാത്രമല്ല വീടിന് സമീപത്തായുള്ള ചുറ്റുപാടിലും നട്ടുവളർത്താവുന്ന വൃക്ഷങ്ങളുടെ കാര്യത്തിലും വാസ്‌തുശാസ്ത്രത്തിൽ വ്യക്തമായ ധാരണകളുണ്ട് .

ചിലപ്രത്യേക മരങ്ങൾ വാസ്തുവിധിപ്രകാരം അർഹിക്കുന്ന ദിശകളിൽ നട്ടുവളർത്തുന്നത് ഏറെ ഗുണം ചെയ്യും.

മുള്ളുകളുള്ളതും പാലുള്ളതുമായ വൃക്ഷങ്ങൾ വീടിനു ചുറ്റും നാട്ടു വളർത്തുന്നതിനെ വാസ്‌തുശാസ്‌ത്രം പ്രോത്സാഹിപ്പിക്കുന്നില്ല .

മാർച്ച് മാസം മുതൽ കൊന്നമരം പൂവിട്ടുണരും തണൽവൃക്ഷമായും ഔഷധ വൃക്ഷമായും കണി വളർത്താറുണ്ട് 

കൊന്നപ്പൂക്കൾ എത്രതന്നെ അഴകുള്ളതാണെങ്കിലും സ്ത്രീകളാരും തന്നെ കൊന്നപ്പൂക്കൾ കേശാലങ്കാരത്തിനായി മുടിയിൽചൂടി കാണാറില്ല .

ദീർഘ തപസ്സിൻറെ പരിണിത ഫലമായി ഗർഗ മുനി സ്വായത്തമാക്കിയ അപൂർവ്വ സിദ്ധികൾ നശിപ്പിക്കാൻ ഇന്ദ്രൻ ഒരു ദേവാംഗനയെ പറഞ്ഞുവിട്ടെങ്കിലും ഗർഗ്ഗ മുനി ആകൃഷ്ടനായത് ദേവാംഗനയുടെ സൗന്ദര്യത്തിലുപരി അവളുടെ തലമുടിയിൽ ചൂടിയ കൊന്നപ്പൂക്കളിലായിരുന്നുവെന്ന് സ്വയം മനസിലാക്കിയ മുനിതന്നെ കൊന്നപ്പൂക്കൾ ആരും തലയിൽ ചൂടാത്ത പൂവായിത്തീരട്ടെ എന്ന് ശപിക്കുകയാണുണ്ടായതെന്ന് കൊന്നപ്പൂവിൻറെ മറ്റൊരു കഥ .

രാവണൻറെ പേരിലുമുണ്ട് കൊന്ന യുമായി ബന്ധപ്പെട്ട ചില ഐതീഹ്യങ്ങൾ .

 ആയുർവ്വേദ ചികിത്സയിലും കൊന്നയ്ക്ക് ഏറെ പ്രാമുഖ്യം . സസ്യങ്ങളിൽ പൂക്കളുണ്ടാകുന്നതിന് സഹായകമായി പ്രവർത്തിക്കുന്ന ഫ്ളോറിജൻ എന്ന ഹോർമോൺ കഠിനമായ ചൂട് കാലാവസ്ഥയിൽ അമിതമായി ഉൽപ്പാദിക്കപ്പെടുന്നതിനാലാണത്രെ കണിക്കൊന്ന നേരത്തെ പൂവിട്ടുണരുന്നത് .കടുത്ത വേനലിനെ അതിജീവിക്കുവാൻ കണിക്കൊന്നയിൽ സംഭവിക്കുന്ന രാസ മാറ്റവും ഇതിനൊരു കാരണമെന്നും അറിയുന്നു .കർണ്ണികാരം അഥവാ കൊന്ന മരം ഇലകളിലൂടെയുള്ള ജലനഷ്ടം ക്രമീകരിക്കുന്നതിനായി കടുത്ത വേനലിൽ ഇലകൾ പൊഴിച്ചു കൊണ്ട് പകരം ചില്ലകൾ നിറയെ കൊന്നപ്പൂക്കൾ വിരിയിച്ചുകൊണ്ടാണ് കടുത്ത വേനലിനെ സ്വീകരിക്കുന്നുവെന്ന ശാസ്ത്രീയ സത്യം സസ്യശാസ്‌ത്ര വിദഗ്‌ധർ വ്യക്തമാക്കുന്നതും ഐതീഹ്യങ്ങൾക്കൊപ്പം നമുക്ക് കൂട്ടി വായിക്കാം 



laburnum1

ഗോൾഡൻ ഷവർ എന്ന വിഷകന്യക 

നമ്മുടെ നാടൻ കൊന്നയെ അനുസ്‌മരിപ്പിക്കുന്ന ഒരു വിദേശീയ വൃക്ഷമാണ് ഗോൾഡൻ ഷവർ ( Laburnum anagyroides ).തായ്‌ലാന്റുകാരുടെ ദേശീയവൃക്ഷം കൂടിയാണിത് .വസന്തകാലത്ത് ഈ മരത്തിന്റെ ചില്ലകളിൽ തൂങ്ങിക്കിടക്കുന്ന എണ്ണമറ്റ പൂങ്കുലകൾ കൊന്നപ്പൂവിനോളം അതുമല്ലെങ്കിൽ കൊന്നപ്പൂവിനേക്കാൾ ഏറെ മനോഹരമാണ് .

കടും മഞ്ഞ നിറമുള്ള ഈ പൂക്കൾക്ക് നേരിയസൗരഭ്യവുമുണ്ട് . 

20 സെന്റി മീറ്ററോളം നീളത്തിൽ തൂ ങ്ങിക്കിടക്കുന്ന പൂങ്കുലകൾ കൂട്ടമായാണ് ഈ ചെടിയിൽ കാണുക . കാഴ്ചയിൽ അതിമനോഹാരിയാണെങ്കിലും ഈ ചെടിയുടെ ഭാഗാങ്ങളും വിഷമയമാണെന്നാണ് സസ്യശാസ്ത്രജ്ഞമാർ വ്യക്തമാക്കുന്നത് .ഇതിന്റെ വിത്തുകളിൽ ആൽക്കലോയിഡ് വിഷം അടങ്ങിരിക്കുന്നതിനാൽ ചെടിയുമായി അകലം പാലിക്കുന്നതാണ് ഏറെ ഉത്തമം .



Video Courtesy : Novel Garden

SAMUDRA
MANNAN
kodkkasda rachana

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan