പാച്ചാക്കൽ ഭാഗത്തേക്കുമാത്രമാണ് വാഹനം പോകുന്നത്
സംരക്ഷണഭിത്തിയുടെ പണി ബാക്കിയുള്ളതിനാൽ തത്‌കാലം പാച്ചാക്കലിലെ ക്രോസിങ് അടയ്ക്കില്ല
കോഴിക്കോട് : മലാപ്പറമ്പിലെ സർവീസ് റോഡ് ശനിയാഴ്ച സന്ധ്യയോടെ ഭാഗികമായി തുറന്നു. സംരക്ഷണഭിത്തിയിലെ ചില കോൺക്രീറ്റ് പണികൾ ശേഷിക്കുന്നതിനാൽ നിലവിൽ പാച്ചാക്കൽ ഭാഗത്തേക്കുമാത്രമാണ് വാഹനങ്ങൾ കടത്തിവിടുന്നത്. അതുകൊണ്ടുതന്നെ തത്കാലം ബൈപ്പാസിലൂടെയുള്ള പാച്ചാക്കലിലെയും നേതാജി നഗറിലെയും ക്രോസിങ് അടയ്ക്കില്ല.
രാമനാട്ടുകര-വെങ്ങളം ബൈപ്പാസിൽ മലാപ്പറമ്പുമുതൽ പാച്ചാക്കൽവരെ 300 മീറ്ററാണ് സർവീസ് റോഡ്. അഞ്ചരമീറ്റർ വീതിയുണ്ട്. റോഡിലെ ടാറിങ് ഉൾപ്പെടെ പൂർത്തിയായെങ്കിലും ഇവിടെയുള്ള സംരക്ഷണഭിത്തിയുടെ അവസാനഘട്ടപണിയാണ് നടക്കുന്നത്. സോയിൽ നെയ്ലിങ്ങിനുപകരം ടൈബാക്ക് വാർ നെയ്‌ലിങ് ആണ് ചെയ്യുന്നത്. അവിടെയുള്ള പണിതീരാൻ രണ്ടോ മുന്നോ ദിവസംകൂടിയെടുക്കും. അതുകൊണ്ട് ഇതിന്റെ താഴെയുള്ളഭാഗത്ത് ബാരിക്കേഡ് വെച്ചിരിക്കുകയാണ്. അതിനാൽ, റോഡിലൂടെ രണ്ടുവാഹനം കടന്നുപോകാനുള്ള വീതിയില്ല. അതുകൊണ്ടാണ് മലാപ്പറമ്പിൽനിന്ന് പാച്ചാക്കൽ ഭാഗത്തേക്കുമാത്രം റോഡ് തുറന്നത്. പണി പൂർത്തിയായാൽ രണ്ടുഭാഗത്തേക്കും വിടും.
സർവീസ് റോഡ് തുറന്നാൽ പാച്ചാക്കൽ, നേതാജി നഗർ ജങ്ഷനുകളിൽനിന്ന് ബൈപ്പാസ് മുറിച്ചുകടക്കുന്നത് ഒഴിവാക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, പണി പൂർത്തിയാവുംമുൻപ് തുറന്നതിനാൽ മെഡിക്കൽ കോളേജ് ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾക്ക് ബൈപ്പാസ് ക്രോസ്‌ചെയ്‌ത് മലാപ്പറമ്പ് ഭാഗത്തേക്ക് വരാം. സർവീസ് റോഡ് മുഴുവനായും തുറക്കുന്നമുറയ്ക്ക് ഇത് അടയ്ക്കും. സംരക്ഷണഭിത്തിയുടെ മുകളിലേക്കുള്ള ചെറിയ റോഡിന്റെ ടാറിങ്ങും കഴിഞ്ഞിട്ടുണ്ട്. എന്നാൽ, ഇവിടെ കൈവരി പിടിപ്പിച്ചിട്ടില്ല. അതും അടുത്തദിവസം ചെയ്യും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










