കോഴിക്കോട്: മലയാളിയെ നിരാശകൾക്കുമുൻപിലും മരിക്കാനനുവദിക്കാതെ ജീവിക്കാൻ പ്രേരിപ്പിച്ച അനശ്വരഗാനങ്ങളുടെ ശില്പിയായിരുന്നു ജി. ദേവരാജനെന്ന് ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു. പെരുമ്പുഴ ഗോപാലകൃഷ്‌ണൻ രചിച്ച് മാതൃഭൂമി ബുക്‌് പ്രസിദ്ധീകരിച്ച 'ജി. ദേവരാജൻ സംഗീതത്തിന്റെ രാജശില്പി പുസ്തകത്തിന്റെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കേരളീയജീവിതത്തിൻ്റെ എല്ലാ അടരുകളെയും സംഗീതത്തിലാക്കിയ വ്യക്തിയാണ് ദേവരാജൻ. അദ്ദേഹത്തിന്റെ ഗാനങ്ങൾ മലയാളത്തിൽ ഒരു തനത് സംഗീതസംസ്കാരംതന്നെ ഉണ്ടാക്കി. സുഗമസംഗീതത്തിന്റെ പരമാചാര്യനായിരുന്നു ദേവരാജനെന്നും അദ്ദേഹം പറഞ്ഞു.
യുവകലാസാഹിതിയും കെ.സി. ഗോപാലകൃഷ്ണൻ ഫൗണ്ടേഷനും ചേർന്ന് നടത്തിയ പരിപാടിയിൽ എ.കെ. അജയൻ പുസ്തകം സ്വീകരിച്ചു. ഡോ. ഒ.കെ. മുരളീകൃഷ്ണൻ അധ്യക്ഷനായി. ഡോ. ശശികുമാർ പുറമേരി, വാസുദേവ മേനോൻ, ബിജു പെരുമ്പുഴ, അഷ്റഫ് കുരുവട്ടൂർ, കെ.വി. സത്യൻ എന്നിവർ സംസാരിച്ചു. ഗാനസന്ധ്യയും അരങ്ങേറി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group












