പുനലൂർ താലൂക്കിലെ വിവിധ വില്ലേജുകളിലായി കല്ലട ജലസേചനപദ്ധതി(കെഐപി)യുടെ കനാൽ പുറമ്പോക്ക് ഭൂമിയിൽ താമസിക്കുന്നവർക്കു മുഴുവനും പട്ടയം നൽകാൻ തീരുമാനമായി. റവന്യൂമന്ത്രി കെ. രാജൻ, ജലവിഭവമന്ത്രി റോഷി അഗസ്റ്റിൽ എന്നിവരുടെ ചേംബറിൽ ശനിയാഴ്ച ചേർന്ന സംയുക്തയോഗത്തിലാണ് കൈവശഭൂമിക്ക് പട്ടയം നൽകാൻ ധാരണയായത്. പി.എസ്.സുപാൽ എംഎൽഎയാണ് ഇക്കാര്യം അറിയിച്ചത്. ഇതിനു മുന്നോടിയായി റവന്യൂ, ജലവിഭവ മന്ത്രിമാർ ജനുവരി അഞ്ചിനു സ്ഥലം സന്ദർശിക്കുമെന്നും എംഎൽഎ അറിയിച്ചു.
കഴിഞ്ഞകൊല്ലം നവംബർ 12-ന് റവന്യൂമന്ത്രിയുടെ ചേംബറിൽ ചേർന്ന യോഗത്തിന്റെ തീരുമാനപ്രകാരം കനാൽ പുറമ്പോക്ക് ഭൂമിയിൽ താമസിക്കുന്നവരുടെ കൈവശഭൂമിയുടെ കണക്കെടുത്തിരുന്നു. തുടർന്ന് കനാലിന്റെ സംരക്ഷണത്തിന് ആവശ്യമായ ഭൂമിയും നിശ്ചയിച്ചു. ഇതിനുപുറത്ത് വീടുവെച്ചു താമസിക്കുന്നവർക്കും മറ്റു ഭൂമിയില്ലാതെ കൃഷിഭൂമി കൈവശം വെച്ചിരിക്കുന്നവർക്കും പട്ടയം നൽകുന്നതിനും നിർദിഷ്ട ഭൂപരിധിക്കുള്ളിൽ വീടുവെച്ച് താമസിക്കുന്നവർക്ക് വീട് നിലനിർത്തിക്കൊണ്ടുതന്നെ കെഐപിയുടെ മറ്റു ഭൂമിയിൽ പട്ടയം നൽകുന്നതിനുമാണ് തീരുമാനം.
യോഗത്തിൽ മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, കെ.ബി. ഗണേഷ്‌കുമാർ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവരും ഓൺലൈനായി പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group









_h_small.jpg)
_h_small.jpg)
_h_small.jpg)
