സുൽത്താൻബത്തേരി: ഏക്കറുകണക്കിന് പാടശേഖരങ്ങളുള്ള ജില്ലയിൽ നെൽക്കർഷകർക്ക് പ്രിയമേറ്റി ഡ്രോണുപയോഗിച്ചുള്ള മരുന്നുതളിക്കൽ. പതിവുരീതിയിൽ ആളുകളെയുപയോഗിച്ച് ചെയ്യുന്നതിനെക്കാൾ നാലിലൊന്ന് ചെലവേ വരുന്നുള്ളൂവെന്നതാണ് കർഷകരെ ഡ്രോൺ മരുന്നടിയിലേക്ക് ആകർഷിക്കുന്നത്. കൃത്യതയും നെൽച്ചെടികൾക്ക് ഇളക്കമേറ്റുള്ള പ്രശ്‌നങ്ങളും ഉണ്ടാകില്ലെന്നതും നേട്ടമാണ്. ഒരേക്കർ പാടത്ത് ഡ്രോണുപയോഗിച്ച് മരുന്നുതളിക്കാൻ 500 രൂപ വാടകയാണ് കർഷകരിൽനിന്ന് ഇടാക്കുന്നത്. മരുന്നിന്റെ വിലകൂടിയായാലും 700 രൂപയേ ആകെ ഒരേക്കറിന് ചെലവാകൂ. ഡ്രോണല്ലാതെ മരുന്നടിക്കാൻ ഒരേക്കറിന് ഇതിൻ്റെ മൂന്നിരട്ടിയോളം ചെലവുവരുമെന്ന് ചീരാലിലെ നെൽക്കർഷകൻ സുനിൽ പറയുന്നു. നെന്മേനി പഞ്ചായത്തിലെ ചീരാൽ കല്ലിങ്കര പാടശേഖരത്തിലാണ് കഴിഞ്ഞദിവസം ഡ്രോണുപയോഗിച്ച് മരുന്നുതളിച്ചത്. അമ്പലവയൽ കൃഷിവിജ്ഞാനകേന്ദ്രത്തിൻ്റെ സഹകരണത്തോടെയാണ് ഡ്രോൺ എത്തിച്ച് മരുന്നുതളിച്ചത്. സമയവും ചെലവും കുറച്ചുമതിയെന്നതിനാൽ കൂടുതൽ കർഷകർ ഡ്രോൺ മരുന്നുതളിക്കലിനെ ആശ്രയിക്കുന്നുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















_h_small.jpg)
_h_small.jpg)
_h_small.jpg)

