പയ്യോളി : പുതിയ മൂരാടുപാലം അനുബന്ധറോഡിൻ്റെ ഒരുഭാഗം അധികൃതർ പുതപ്പിച്ചിട്ട് ആറുമാസമായി. റോഡിലെ വിള്ളൽ പരിഹരിച്ചെങ്കിൽ അവിടെ സ്ഥാപിച്ച തടസ്സവും റോഡിനെ മൂടിയ പുതപ്പും നീക്കാൻ എന്താണിത്ര കാലതാമസമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
ആറുവരിപ്പാതയുടെ ഭാഗമായി ഹരിയാണയിലെ കമ്പനിയാണ് മൂരാട് പാലം നിർമിച്ചത്. 2024 മാർച്ചിൽ പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു. ഒരുവർഷംകഴിഞ്ഞാണ് റോഡിൽ വിള്ളലുണ്ടായത്. കനത്തമഴയ്ക്കിടയിൽ 2025 മേയിലാണ് വിള്ളൽ വാഹനക്കാരുടെയും നാട്ടുകാരുടെയും ശ്രദ്ധയിൽപ്പെടുന്നത്. പത്തുമീറ്റർ സ്ഥലത്ത് വിള്ളലുണ്ടായിരുന്നു. പാലത്തിൻ്റെ പടിഞ്ഞാറുഭാഗത്ത് കണ്ണൂരേക്കുപോകുന്ന മൂന്നുവരിപ്പാതയിലാണ് വിള്ളലുണ്ടായത്. പാലം തുടങ്ങുന്നതിന് തൊട്ടടുത്താണിത്.
വിള്ളലടയ്ക്കുകയും പ്ലാസ്റ്റിക് ഷീറ്റുപയോഗിച്ച് മൂടുകയുംചെയ്തു.
അതാണ് ഇപ്പോഴും ആനിലയിൽ തുടരുന്നത്. റോഡിനായി മണ്ണിട്ടുയർത്തിയശേഷം കാര്യമായി ഉറപ്പിക്കാതെ മുകളിൽ ടാർചെയ്‌തതാണ് റോഡ് താഴാനും വിള്ളലുണ്ടാകാനും കാരണമെന്നുപറയുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















_h_small.jpg)
_h_small.jpg)
_h_small.jpg)

