തിരൂർ: പാഠ്യ കേന്ദ്രികൃത സർവകലാശാല എന്നതിനപ്പുറം പ്രാദേശികമായി വിജ്ഞാനം വർധിപ്പിക്കുന്നതിൽ കൃത്യമായ ഇടപെടലുകൾ നടത്തുന്നവയാകണം സർവകലാശാലകളെന്നും തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല അത്തരം പ്രവർത്തനങ്ങൾക്ക് ഉത്തമ ഉദാഹരണമാണെന്നും മലയാള സർവകലാശാല വൈസ് ചാൻസലർ ഡോ. സി.ആർ. പ്രസാദ് പറഞ്ഞു.
സർവകലാശാലയുടെ പതിമൂന്നാം സ്ഥാപകദിനത്തിൽ മലയാള ഭാഷാവാരാചരണ പരിപാടികൾ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. സർവകലാശാലയ്ക്ക് ലഭ്യമായ സ്ഥലത്ത് അക്കാദമിക കെട്ടിടത്തിനോടൊപ്പം പൈതൃകപാരിസ്ഥിതിക പ്രായോഗിക മ്യൂസിയം ആരംഭിക്കാനുള്ള പദ്ധതികളും വൈസ് ചാൻസലർ തദവസരത്തിൽ പ്രഖ്യാപിച്ചു.
ഭാഷാപ്രതിജ്ഞയോടെ ആരംഭിച്ച പടങ്ങിൽ ഭാഷിണി ഭാഷാദാൻ പ്രഖ്യാപനവും വൈസ് ചാൻസലർ നിർവഹിച്ചു. സർവകലാശാല രജിസ്ട്രാർ ഡോ. കെ.എം. ഭരതൻ അധ്യക്ഷതവഹിച്ചു. ഐ.ക്യു എന്നി ഡയറക്‌ടർ ഡോ. കെ.എം. അനിൽ മുഖ്യപ്രഭാഷണം നടത്തി. ഡോ. എം.ജി മല്ലിക, ഡോ. കെ.എസ്. രാഗിണി, ഡോ. സ്മിത കെ. നായർ, എം.പി. ദിലീപ്, കെ.എസ്. കൃഷ്‌ണ, സി. അഭിജിത്ത് എന്നിവർ സംസാരിച്ചു. സ്ഥാപകദിനാഘോഷത്തിൻ്റെ ഭാഗമായി വെട്ടം ഗ്രാമപ്പഞ്ചായത്തിലെ മികച്ച വായനശാലയ്ക്ക് ഏർപ്പെടുത്തിയ പുരസ്ക്‌കാരത്തിന് പച്ചാട്ടിരി ഗ്രാമബന്ധു വായനശാല അർഹമായി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















