ന്യൂഡൽഹി: കേരള പോസ്റ്റൽ സർക്കിളിനുകീഴിലെ തിരുവനന്തപുരം, കോഴിക്കോട് പാഴ്സസൽ ഹബ്ബുകളെ തരംതാഴ്ത്തിയും തിരുവല്ല, ആലപ്പുഴ, തൊടുപുഴ എന്നിവിടങ്ങളിലെ പാഴ്‌സൽ സെൻ്ററുകൾ നിർത്തലാക്കിയും കേന്ദ്ര തപാൽവകുപ്പ് പുറത്തിറക്കിയ ഉത്തരവിനെതിരേ രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് കേന്ദ്ര വാർത്താവിനിമയമന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചു.
കേരള പോസ്റ്റൽ സർക്കിൾ ശുപാർശ ചെയ്‌തതുപ്രകാരം കണ്ണൂരിൽ പാഴ്സൽ ഹബ്ബ് തുടങ്ങണം. നിലവിൽ ഏറ്റവുമുയർന്ന എൽ-1 പാഴ്‌സൽ ഹബ്ബ് പദവിയുള്ള തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും പാഴ്‌സൽ സെന്ററുകൾ സെക്കൻഡറി തലത്തിലെ എൽ-2 പദവിയിലേക്ക് തരംതാഴ്ത്താനും തിരുവല്ല, ആലപ്പുഴ, തൊടുപുഴ എന്നിവിടങ്ങളിൽ നിലവിലുള്ള എൽ-2 പദവിയിലെ പാഴ്സൽ ഹബ്ബുകൾ നിർത്തലാക്കാനുമാണ് തപാൽവകുപ്പ് ഒക്ടോബർ 17-നിറക്കിയ ഉത്തരവിൽ പറയുന്നതെന്ന് ബ്രിട്ടാസ് പറഞ്ഞു. തിരുവനന്തപുരത്തെ പാഴ്സൽ ഹബ്ബിന് എൽ-1 പദവി ഇല്ലാതാകുന്നതോടെ കൊച്ചിയിലെയോ മധുരയിലെയോ എൽ-വൺ ഹബ്ബിന് കീഴിൽ കൊണ്ടുവരാനും കോഴിക്കോടിനെ കോയമ്പത്തൂരിലെ എൽ-1 ഹബ്ബിന് കീഴിൽ കൊണ്ടുവരാനുമാണ് നിർദേശം. തീരുമാനം നടപ്പായാൽ തലസ്ഥാനത്ത് എൽ-1 പാഴ്‌സൽ ഹബ്ബ് ഇല്ലാത്ത ഏക ദക്ഷിണേന്ത്യൻ സംസ്ഥാനമാകും കേരളമെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















