ആലപ്പുഴ: 'സാറേ, പോകല്ലേ... ഒന്നു നിന്നേ. ഞങ്ങൾക്കു ശമ്പളം കുട്ടിത്തരുവോ?' -ചോദ്യംകേട്ട മന്ത്രി എം.ബി. രാജേഷ് ഒരുനിമിഷം നിന്നു. പുന്നപ്ര സൗത്ത് പഞ്ചായത്തിലെ അങ്കണവാടികളിൽനിന്നുള്ള ഹെൽപ്പർമാരായ അജിതാ സുരേഷും അനുമോളും ഷീജയുമായിരുന്നു മന്ത്രിയോടു ചോദിച്ചത്. പുഞ്ചിരിയോടെ അനുമോളുടെ തോളത്തു തട്ടി മന്ത്രിയുടെ മറുപടി. 'അങ്കണവാടി ജീവനക്കാർക്ക് ഏറ്റവും കൂടുതൽ ശമ്പളം നൽകുന്നത് കേരളത്തിലല്ലേ കൂടുതൽ വിശദീകരണത്തിനു നിൽക്കാതെ മന്ത്രി മടങ്ങുകയും ചെയ്തു.
ജില്ലാ പഞ്ചായത്തിൻ്റെ 'പെണ്ണിടം' വർക്കിങ് വിമെൻസ് ഹോസ്റ്റലിന്റെ ശിലാസ്ഥാപനം നിർവഹിച്ചു മടങ്ങുന്നതിനിടെയാണ് സദസ്സിൻ്റെ പിന്നിൽനിന്ന് മന്ത്രിയെ വിളിച്ചുനിർത്തി അങ്കണവാടി ഹെൽപ്പർമാർ തങ്ങളുടെ അവ മന്ത്രിയോടു വിവരിച്ചത്. 'മന്ത്രിയെ അടുത്തു കിട്ടിയപ്പോൾ ഞങ്ങൾ മൂന്നുപേരും കൂടി പെട്ടെന്ന് നമ്മുടെ കാര്യം പറയാമെന്നു തീരുമാനിക്കുകയായിരുന്നു'വെന്ന് അജിത പറഞ്ഞു. മന്ത്രിയെ അടുത്തുകാണാൻ കഴിയുമെന്നറിഞ്ഞിരുന്നെങ്കിൽ നിവേദനം തയ്യാറാക്കി നൽകുമായിരുന്നു. 9,000 രൂപയാണ് പ്രതിമാസം ലഭിക്കുന്നത്. കഴിഞ്ഞ നാലുവർഷത്തിനിടയിൽ വർധനയുണ്ടായിട്ടില്ല. മന്ത്രിയെ അടുത്തു കിട്ടിയപ്പോൾ വിഷമം പറഞ്ഞെന്നേയുള്ളൂവെന്നും അജിത പറഞ്ഞു.
ആലപ്പുഴ ജെൻഡർ പാർക്കിൽ ചൊവ്വാഴ്‌ച പകൽ 12-നായിരുന്നു ശിലാസ്ഥാപനച്ചടങ്ങ്. ജില്ലയിലെ ദൂരസ്ഥലങ്ങളിൽനിന്നു വരുന്ന പ്രതിനിധികളോട് ഉച്ചഭക്ഷണവും കൊണ്ടുവരണമെന്ന നിർദേശം നൽകിയാണ് പരിപാടിക്കു ക്ഷണിച്ചത്. പരിപാടി തുടങ്ങാൻ വൈകിയപ്പോൾ മന്ത്രി സംഘാടകരോടു പങ്കെടുക്കുന്നവരുടെ ഭക്ഷണകാര്യങ്ങൾ ചോദിച്ചപ്പോൾ സജ്ജീകരിച്ചിട്ടുണ്ടെന്നായിരുന്നു മറുപടി. പ്രസംഗത്തിനിടയിൽ വനിതകളോട് ഭക്ഷണമുണ്ടോ എന്ന മന്ത്രിയുടെ ചോദ്യത്തിൽ ഉണ്ട്, ഇല്ല തുടങ്ങിയ മറുപടി ലഭിച്ചപ്പോഴാണ് പരിപാടിക്ക് ഭക്ഷണം കരുതാൻ പറഞ്ഞ നടപടി മന്ത്രി അറിയുന്നത്. പരിപാടി ദീർഘിപ്പിക്കാതെ പെട്ടെന്ന് പ്രസംഗം അവസാനിപ്പിച്ച് അദ്ദേഹം മടങ്ങി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group


















