
കണ്ണൂർ മാനേജ്മെൻ്റുകൾക്ക് കീഴിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നടക്കുന്ന തൊഴിൽ ചൂഷണങ്ങൾ സംബന്ധിച്ച് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസവകുപ്പിനോട് ആവശ്യപ്പെട്ടതായി വനിതാ കമ്മിഷൻ ചെയർപേഴ്സൺ പി.സതിദേവി, കണ്ണൂർ കളക്‌ടറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന കമ്മിഷൻ അദാലത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പി.സതീദേവി.
മാനേജ്‌മെന്റ് സ്കൂളുകളിൽ ദിവസവേതനത്തിൽ നിയമിക്കുന്ന അധ്യാപികമാർ കടുത്ത തൊഴിൽചൂഷണവും നീതിനിഷേധവും നേരിടുന്നു. ഇതുസംബന്ധിച്ച് നിരവധി പരാതികൾ കമ്മിഷന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ചെയർപേഴ്‌സൺ പറഞ്ഞു.
സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച പരാതികൾ അനുദിനം കൂടിവരികയാണ്. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ, ട്രേഡിങ്, വായ്‌പകൾ എന്നിവയിലൂടെ സാമ്പത്തികനഷ്‌ടം ഉണ്ടായതായുള്ള പരാതികൾ സംസ്ഥാനത്തൊട്ടാകെയുണ്ട്. മതിയായ രേഖകളില്ലാത്ത ഇടപാടുകൾ സംബന്ധിച്ച പരാതികളിൽ കമ്മിഷന് പരിമിതിയുണ്ടെന്നും പി.സതീദേവി വ്യക്തമാക്കി.
അദാലത്തിൽ 65 പരാതികളാണ് പരിഗണിച്ചത്. ഇതിൽ 15 എണ്ണം തീർപ്പാക്കി. അഞ്ച് പരാതികൾ പോലീസ് റിപ്പോർട്ടിന് വിട്ടു.
രണ്ടെണ്ണം ജാഗ്രതാസമിതിക്കും മൂന്ന് പരാതികൾ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്കും കൈമാറി. 40 പരാതികൾ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി.
പുതിയതായി ആറ് പരാതികൾ ലഭിച്ചു. കമ്മിഷൻ അംഗം പി.കുഞ്ഞായിഷ. കെ.എം.പ്രമീള, ഷിമ്മി, കൗൺസിലർ അശ്വതി രമേശൻ എന്നിവരും പരാതികൾ പരിഗണിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group