
കൊച്ചി: ശബരിമല ശ്രീകോവിലിന് ഇരുവശവുമുള്ള ദ്വാരപാലകരുടെ സ്വർണം ആവരണംചെയ്‌ത ചെമ്പുപാളികൾ 2019-ൽ സ്വർണം പൂശാനായി ചെന്നൈക്കു കൊണ്ടുപോയശേഷം ഭാരത്തിൽ കുറവുണ്ടായതിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. സ്വർണം പൂശാനായി അഴിച്ചെടുക്കുമ്പോൾ 42.800 കിലോഗ്രാം ഭാരമുണ്ടായിരുന്ന പാളികൾ ചെന്നൈയിലെത്തിച്ച് തൂക്കിയപ്പോൾ 38.258 കിലോ ആയി കുറഞ്ഞതിലാണ് അന്വേഷണം. 4.541 കിലോഗ്രാമിൻ്റെ കുറവുണ്ടായത് കോടതി ചൂണ്ടിക്കാട്ടി.
സ്വർണം പൂശാനായി ഉണ്ണികൃഷ്‌ണൻ പോറ്റി എന്ന സ്പോൺസർക്ക് സ്വർണപ്പാളികൾ കൈമാറിയതും ഇയാൾ ഇവ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിന് കൈമാറാൻ 39 ദിവസത്തോളം കാലതാമസമുണ്ടായതും അന്വേഷിക്കണം. തിരുവിതാംകൂർ ദേവസ്വം ബോർഡ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി വിഭാഗം സൂപ്രണ്ടിനെയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്. പോലീസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.
അന്വേഷണറിപ്പോർട്ട് മൂന്നാഴ്‌ചയ്ക്കുള്ളിൽ കോടതിയിൽ സമർപ്പിക്കണമെന്നും ജസ്റ്റിസ് വി. രാജ വിജയരാഘവനും ജസ്റ്റിസ് കെ.വി. ജയകുമാറും അടങ്ങിയ ദേവസ്വം ബെഞ്ച് ഉത്തരവിട്ടു.
രണ്ടാമതൊരു സെറ്റ് ദ്വാരപാലക ശില്പങ്ങളും പീഠവും സ്ട്രോങ് റൂമിൽ ഉണ്ടെന്നു പറയുന്നുണ്ടെന്നും ഇവ ഉണ്ടോ എന്ന് അന്വേഷിക്കണമെന്നും കോടതി പറഞ്ഞു, വിഷയം 30-ന് വീണ്ടും പരിഗണിക്കും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group