
കോയമ്പത്തൂർ മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമായ തൊണ്ടാമുത്തൂർ, തടാകം മേഖലകളിൽ പത്തുകിലോമീറ്റർ നീളത്തിൽ ഉരുക്കുവേലി സ്ഥാപിക്കുന്നതിന് മദ്രാസ് ഹൈക്കോടതി വനംവകുപ്പിന് അനുമതിനൽകി. ജസ്റ്റിസുമാരായ എൻ. സതീഷ്‌കുമാർ, ഡി. ഭരതചക്രവർത്തി എന്നിവരുടെ ബെഞ്ചാണ് അനുമതിനൽകിയത്. ഇരുവരും നിർദിഷ്ട മേഖലകളിൽ നേരിട്ട് സന്ദർശനംനടത്തി ബോധ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.
ബോളുവംപട്ടി വനംറേഞ്ചിലെ തൊണ്ടാമുത്തൂർമുതൽ കോയമ്പത്തൂർ വനംറേഞ്ചിലെ തടാകംവരെയുള്ള പത്തുകിലോമീറ്റർ നീളത്തിലാണ് ഉരുക്കുവേലി സ്ഥാപിക്കുന്നത്. എട്ടടി ഉയരത്തിലുള്ള ഉരുക്കുവേലി സ്ഥാപിക്കാൻ അഞ്ചുകോടിയാണ് അനുവദിച്ചിരിക്കുന്നത്. ഉരുക്കുവേലി സ്ഥാപിക്കുന്നത് ആനകളുടെ സഞ്ചാരത്തിന് ഭീഷണിയാകുമെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകൻ നൽകിയ ഹർജിയിൽ പദ്ധതി താത്കാലികമായി നിർത്തിവെക്കാൻ കോടതി ഉത്തരവിട്ടിരുന്നു. തുടർന്നാണ് ജസ്റ്റിസുമാർ നേരിട്ട് സ്ഥലം സന്ദർശിച്ച് തെളിവെടുപ്പുനടത്താൻ തീരുമാനിച്ചത്.
കാട്ടാനശല്യം സംബന്ധിച്ച് കർഷകർ ഉയർത്തിയ ആശങ്ക പരിഹരിക്കാൻ ഉരുക്കുവേലി സ്ഥാപിക്കണമെന്ന് ബോധ്യപ്പെട്ടതായി ജസ്റ്റിസുമാർ പറഞ്ഞു. കർഷകരെയും പരാതിക്കാരനെയും വനംവകുപ്പധികൃതരെയും നേരിൽക്കണ്ട് വിവരം ശേഖരിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് അനുമതി നൽകുന്നതെന്നും ജസ്റ്റിസുമാർ വ്യക്തമാക്കി. ഉരുക്കുവേലിയിൽ ക്യാമറകൾ സ്ഥാപിക്കണമെന്നും ആനകളുടെ ചലനം തുടർച്ചയായി നിരീക്ഷിക്കണമെന്നും വനംവകുപ്പിന് നിർദേശം നൽകി. ആനത്താരകൾ തടയുന്ന വിധത്തിലുള്ള പ്രവൃത്തി ചെയ്യരുത്. വേലി സ്ഥാപിച്ചശേഷം അതിനുചുറ്റും ജൈവവേലി സജ്ജമാക്കുന്നതിന്റെ സാധ്യത പരിശോധിക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group