
കൊച്ചി: പെരിയാറിലെ മലിനീകരണം തടയുന്നതിനായി കുഴികണ്ടം തോട് വ്യത്തിയാക്കുന്നതിൽ അടിയന്തരനടപടി വേണമെന്ന് ഹൈക്കോടതി. മാലിന്യ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാനായി ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ് ലിമിറ്റഡിന്റെ (എച്ച്ഐ.എൽ) ഉടമസ്ഥതയിലുള്ള 75 സെന്റ് സ്ഥലം കേന്ദ്രസർക്കാർ കേരള സർക്കാരിന് കൈമാറുന്ന കാര്യത്തിൽ അടുത്തതവണ ഹർജി പരിഗണിക്കുമ്പോൾ തീരുമാനം അറിയിക്കണം. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് നിർദേശം.
പെരിയാർ നദിയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് പെരിയാർ മലിനീകരണവിരുദ്ധ സമിതി, അസോസിയേഷൻ ഓഫ് ഗ്രീൻ ആക്‌ഷൻ ഫോഴ്സ‌് ഉൾപ്പെടെ നൽകിയ ഹർജികളാണ് ഹൈക്കോടതി പരിഗണിച്ചത്. കുഴികണ്ടം തോടുമായി ബന്ധപ്പെട്ട് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കൈവശമുള്ള തുക സംബന്ധിച്ച് അറിയിക്കണം. തോട് ശുദ്ധീകരണത്തിനും പ്ലാന്റിന്റെ നിർമാണത്തിനും കേന്ദ്ര-സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകളുടെ മേൽനോട്ടവും പങ്കാളിത്തവും എങ്ങനെയെന്ന് അറിയിക്കണം. വിഷയം ഒക്ടോബർ ആറിനു വീണ്ടും പരിഗണിക്കും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group