
തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസനയം (എൻഇപി) അംഗീകരിക്കാനാവില്ലെന്ന് വിദ്യാർഥി സംഘടനകളുടെ യോഗത്തിൽ ആവർത്തിച്ച് മന്ത്രി വി. ശിവൻകുട്ടി. പി.എം-ശ്രീ സ്‌കൂൾ പദ്ധതിയുമായി ബന്ധപ്പെട്ടായിരുന്നു മന്ത്രി വിളിച്ച ചർച്ച. എൻഇപിയുടെ ഭാഗമായുള്ള പിഎം ശ്ര ഒപ്പിടില്ലെന്ന് മന്ത്രി വ്യക്തമാക്കിയതോടെ, എബിവിപി യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി.
എൻഇപി അംഗീകരിക്കണമെന്നാണ് പിഎം-ശ്രീ പദ്ധതിയുടെ കാതലെന്നും നിലവിലെ ശുപാർശകളനുസരിച്ച് പദ്ധതി നടപ്പാക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി. പിഎം-ശ്രീയിൽ ഒപ്പിടാത്തതിൻ്റെ പേരിൽ സമഗ്ര ശിക്ഷാകേരളത്തിനുള്ള 1500 കോടി രൂപ തടഞ്ഞുവെച്ചിരിക്കുകയാണ് കേന്ദ്രം. കേരളത്തിന് അർഹമായ കേന്ദ്രഫണ്ടു ലഭ്യമാക്കാൻ എല്ലാവരും ഒറ്റക്കെട്ടായി അണിനിരക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. എസ്എഫ്ഐ, എഐഎസ്എഫ്, കെഎസ്, എംഎസ്എഫ്, എഐഡിഎസ്‌ഒ, പി.എസ്, കെഎസ്സി തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
മന്ത്രി മലക്കംമറിഞ്ഞു -എബിവിപി
സംസ്ഥാനത്തെ വിദ്യാഭ്യാസനിലവാരം ഉറപ്പാക്കാനുള്ള പദ്ധതിയാണ് പിഎം-ശ്രീയെന്ന് എബിവിപി നേതൃത്വം പ്രതികരിച്ചു. ഒപ്പിട്ടാൽ ഓരോ സ്‌കൂളിനും വർഷം ഒരു കോടി രൂപ സഹായധനം ലഭിക്കും. വിദ്യാർഥികളുടെ ഭാവിയെക്കാൾ രാഷ്ട്രീയതാത്പര്യമാണ് സർക്കാരിനു വലുത്.
മുമ്പൊരു തവണ മന്ത്രിയെ കണ്ടപ്പോൾ പദ്ധതിയെ എതിർത്ത സിപിഐയെ അനുനയിപ്പിക്കാൻ ശ്രമിച്ചെന്നാണ് മന്ത്രി നൽകിയ മറുപടി. ഇപ്പോൾ അതിൽനിന്ന് മലക്കം മറിഞ്ഞെന്ന് ജോ. സെക്രട്ടറി ഗോകുൽ കൃഷ്ണൻ വിമർശിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group