പഴയ ചെരിപ്പുകൾ മൈസൂരിലേക്ക് അയയ്ക്കും

പഴയ ചെരിപ്പുകൾ മൈസൂരിലേക്ക് അയയ്ക്കും
പഴയ ചെരിപ്പുകൾ മൈസൂരിലേക്ക് അയയ്ക്കും
Share  
2025 Jun 25, 06:21 AM
mannanv 1

അജൈവമാലിന്യം വേർതിരിക്കുന്നത് അസം സ്വദേശികൾ


കോട്ടയം: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽനിന്ന് ഹരിതകർമസേന ശേഖരിച്ച് എത്തിക്കുന്ന അജൈവ മാലിന്യങ്ങൾ തരം തിരിക്കുന്നത് ഒരു കാഴ്‌ചയാണ്. കോട്ടയം കോടിമതയിലെ മാലിന്യം തരം തിരിക്കൽ കേന്ദ്രത്തിൽ അസം സ്വദേശികളായ നാലോളം കുടുംബങ്ങളാണ് പ്രധാനമായും പ്‌ളാസ്റ്റിക് തരം തിരിക്കുന്നത്.


ഇതിന് പുറമേ പത്തിലേറെ പുരുഷന്മാർ ചെരിപ്പ്, ബാഗുകൾപോലെയുള്ള മാലിന്യം തരം തിരിച്ച് കെട്ടിവെയ്ക്കുന്നു. ഇവർ കേന്ദ്രത്തിൽ തന്നെ താമസിക്കുന്നതിനാൽ രാവും പകലും ഒരുപോലെ മാലിന്യം വേർതിരിച്ചെടുക്കുന്നു.


സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തിൽ നടക്കുന്ന തരം തിരിക്കലിൽ പങ്കാളികളാകുന്ന ഇവർക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ടെന്ന് അവർ പറയുന്നു. കേന്ദ്രത്തിന് അകത്തും പുറത്തുമായി ഒരു നില പൊക്കത്തിൽ വരെ കൂട്ടിവെച്ചിരിക്കുന്ന മാലിന്യങ്ങൾ പുനരുപയോഗിക്കാവുന്ന മാലിന്യം വ്യത്യസ്‌ വിഭാഗങ്ങളായി തരംതിരിക്കുന്നു.


കണ്ണാടിപോലെയുള്ള പ്‌ളാസ്റ്റിക് ഷീറ്റാണ് 3 മൽത്തരം ഇനം. ഇത്തരം പ്ളാസ്റ്റിക് ഷീറ്റുകൾ ഒന്നാം തരമായി മാറ്റുന്നു. രണ്ടാം തരത്തിൽ ചിലതരം റാപ്പർ, പാൽ കവർ, പേനകൾ മുതലായവ ഉൾപ്പെടുന്നു. അല്പം അപകടകരമായ ‌പ്രേ കുപ്പികൾ, റേസറുകൾ, മരുന്നുകൾ മുതലായവയും പ്രേത്യകം തരം തിരിക്കുന്നു. ഇതിലൊന്നും പെടാത്ത മാലിന്യം വേറെ കെട്ടായി സൂക്ഷിച്ച് കൈമാറുന്നു. അതിൽ പൊടിഞ്ഞ പ്ളാസ്റ്റിക്കുപോലെയുള്ളവയാണ്.


ഉണങ്ങിയ മാലിന്യം അനായാസം വേർതിരിക്കാൻ കഴിയുന്നുണ്ടെന്ന് അവർ പറയുന്നു. ഉണങ്ങിയ മാലിന്യത്തിൽ കുപ്പികൾ, ടിന്നുകൾ, വസ്ത്രങ്ങൾ, പ്ലാസ്റ്റിക്, മരം, ഗ്ലാസ്, ലോഹങ്ങൾ, പേപ്പർ തുടങ്ങിയ വസ്തു‌ക്കൾ ഉൾപ്പെടുന്നു. എന്നാൽ, നനഞ്ഞതോ മണ്ണുപുരണ്ടതോ ആയ മാലിന്യം വേർതിരിക്കാൻ വലിയ ബുദ്ധിമുട്ടുണ്ട്.


നനഞ്ഞ മാലിന്യത്തിൽ മലിനമായ ഭക്ഷണപ്പൊതികൾ അപൂർവമായി വരുന്നുണ്ടെന്ന് അവർ പറയുന്നു. ഇത്രയും ബുദ്ധിമുട്ടി മാലിന്യം തരം തിരിക്കുമ്പോഴും കുടുംബാംഗങ്ങൾ വലിയ ആഹ്ളാദത്തിലാണ് ജോലി ചെയ്യുന്നത്. അതിനവർ കാരണം പറയുന്നുണ്ട്. 'ഞങ്ങളുടെ നാട്ടിൽ ഇത്രയും കൂലി കിട്ടില്ല. അവിടെ ഭാര്യക്ക് ജോലി ചെയ്യാൻ അവസരവുമില്ല. ഒന്നിപ്പ് ജോലി ചെയ്യാൻ പറ്റുന്നതുകൊണ്ട് കുടുംബം കുഴപ്പില്ലാതെ പോകുന്നു' അവർ ഒന്നടങ്കം പറയുന്നു. പല മാലിന്യവും വിവിധ ഇടങ്ങളിലേക്കാണ് കയറ്റിയയയ്ക്കുന്നത്.


'പേപ്പർ പ്രധാനമായും തമിഴ്‌നാട്ടിലേക്കും ചെരിപ്പുകൾ മൈസൂരിലെ ചെരിപ്പ് കന്പനികളിലേക്കും. സംസ്‌കരിച്ച് വീണ്ടുംചെരിപ്പുണ്ടാക്കാൻ ഇവ ഉപയോഗിക്കുന്നു' അവർ പറയുന്നു. കാഴ്‌ചയിൽ കണ്ടത് മാലിന്യം വൃത്തിയായി വേർതിരിക്കുമ്പോഴും കൈയുറകളോ മാസ്‌സ്കോപോലെയുള്ളവ ധരിക്കാത്തത് മാത്രമാണ് പോരായ്‌മായി കണ്ടത്. അതിന് ബന്ധപ്പെട്ടവർ പരിഹാരം കാണണം.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2