
സാങ്കേതികവിദ്യാ വികസനരംഗത്ത് മുന്നേറ്റവും തൊഴിൽസാധ്യതകളും
ലക്ഷ്യം
കൊട്ടാരക്കര: ആഗോള സാങ്കേതികവിദ്യാ കമ്പനിയായ സോഹോ
കോർപ്പറേഷന്റെ സംസ്ഥാനത്തെ ആദ്യ ഗവേഷണ കാമ്പസ് കൊട്ടാരക്കരയിൽ ജൂലായ് രണ്ടിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. നെടുവത്തൂർ റോയൽ കൺവെൻഷൻ സെൻ്ററിനു സമീപമാണ് കാമ്പസ് ഒരുങ്ങുന്നത്. 250 പേർക്ക് ജോലി ചെയ്യാനുള്ള സൗകര്യം ആദ്യഘട്ടത്തിലുണ്ടാകുമെന്ന് കഴിഞ്ഞദിവസം പാർക്കിലെ നിർമാണങ്ങൾ വിലയിരുത്താനെത്തിയ മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. തമിഴ്‌നാട്ടിൽ ചെന്നൈ, തെങ്കാശി, കോയമ്പത്തൂർ എന്നിവിടങ്ങളിൽ സോഹോയുടെ കാമ്പസുകളുണ്ട്. പ്രാദേശികമായി ഉദ്യോഗാർഥികളെ കണ്ടെത്തി പരിശീലനം നൽകി ഗവേഷകരാക്കുന്നതാണ് പദ്ധതി, നിർമിതബുദ്ധി റോബോട്ടിക്‌സ് ഉൾപ്പെടെയുള്ള സംരംഭങ്ങളാണ് കൊട്ടാരക്കരയിലെ കാമ്പസിൽ ഉണ്ടാവുക. കൊട്ടാരക്കര ഐഎച്ച്ആർഡി കാമ്പസിൽ ഒന്നരവർഷംമുൻപ് സോഹോയുടെ ആർആർഡി സെന്റർ (ഇൻഡസ്ട്രിയൽ പാർക്ക്) ആരംഭിച്ചിരുന്നു. ചെറു പട്ടണങ്ങളിലേക്ക് ഐടി വ്യവസായവും സാങ്കേതികവിദ്യാ കേന്ദ്രങ്ങളും എത്തിക്കുക എന്ന സർക്കാർ ലക്ഷ്യത്തിലെ ആദ്യ സംരംഭമാണിത്. വികേന്ദ്രീകൃത വികസനമാതൃകയാണ് സോഹോ കാമ്പസ് എന്ന് കേരള സ്റ്റാർട്ടപ് മിഷൻ സിഇഒ അനുപ അംബിക പറഞ്ഞു. സോഹോ പ്രിൻസിപ്പൽ റിസർച്ചർ ജയരാജ് പോരൂർ, പ്രോഗ്രാം മാനേജർ മഹേഷ് ബാല, ജില്ലാപഞ്ചായത്ത് അംഗം വി. സുമാലാൽ, നെടുവത്തൂർ പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ. ജ്യോതി, വാർഡ് അംഗം ആർ. രാജശേഖരൻപിള്ള എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group